Thursday, December 16, 2010

മദ്യാസക്തിക്കെതിരായ ജാഗ്രത ക്യാമ്പയിന്‍ - ഉത്ഘാടന ചിത്രങ്ങളിലൂടെ

സ്വാഗതം :- ഡി വൈ എഫ് ഐ ജില്ലാ   സെക്രട്ടറി സ: എന്‍ സജികുമാര്‍ 
ഉത്ഘാടനം :- ഡോ: ടി.എന്‍ സീമ എം.പി
ബ്ലോഗ്‌ ഉത്ഘാടനം : അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
പ്രചാരണ പരിപാടി ഉത്ഘാടനം : ഫാ. ഐസ്സന്‍
മുഖ്യ പ്രഭാഷണം മുഹമ്മദ്‌ ഷാഫി മൌലവി 
ആശംസ : കെ .A\-´-tKm-]³

ആശംസ: പദ്മകുമാര്‍  ( എക്സ് എം എല്‍ എ)
 പ്രൌഡ ഗംഭീര   സദസ്സ് 

  

Saturday, December 11, 2010

മദ്യപാനാസക്തി - രോഗവും സാമൂഹ്യ വിപത്തും :: ഡോ: ജോസ് കോശി

 വര്‍ദ്ധിച്ചു വരുന്ന മദ്യപാനാസക്തി, കേരള സംസ്ഥാനത്ത് ഒരു സാമൂഹ്യ വിപത്തായി മാറികൊണ്ടിരിക്കുകയാണ് . പ്രത്യകിച്ചു യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റെ ഉപഭോഗം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് ജനങ്ങള്‍ ബോധാവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്‌.
 മദ്യപാന ശീലം ഒരു രോഗമായി കണക്കാക്കാവുന്നതാണ് . ഇതിനു പ്രധാനമായി 4 ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാം  :
  • craving  :- മദ്യം കഴിക്കണമെന്ന അമിതാവേശം 
  • Lossing of Control :- മദ്യപാനം തുടങ്ങിയതിനു ശേഷം നിറുത്തുവാന്‍ സാധിക്കാതെ വരുന്ന അവസ്ഥ 
  • Physical Dependance :- മദ്യത്തിന്റെ ഉപയോഗം നിറുത്തിയാല്‍ ശാരീരികമായുണ്ടാകുന്ന അസ്വസ്ഥതകള്‍    ഉദാ:- ശര്‍ദ്ദി , തലകറക്കം , അമിത വിയര്‍പ്പു , വിറയല്‍, വെപ്രാളം,     ശന്നി കോട്ടല്‍ മുതലായവ ഇതിനെ withdrawal symptoms എന്നും    പറയും 
  • Tolerance :- ലഹരിക്ക്‌ വേണ്ടി കൂടുതലായി മദ്യം കഴിക്കേണ്ടി വരുന്ന അവസ്ഥ . പല യുവാക്കള്‍ക്കിടയിലും    കൂടുതല്‍ കഴിക്കുന്ന ആള്‍ ഒരു 'ഹീറോ' ആയി മാറാറുണ്ട് . പക്ഷെ ഇതു രോഗാവസ്ഥയിലെക്കുള്ള ചവിട്ടു പടിയാണ് അല്ലാതെ ഒരാളിന്റെ ' കപ്പാസിറ്റി' ആയി കരുതാന്‍ പാടില്ല 
       സാധാരണ മനുഷ്യന് ആവശ്യമായ ഭക്ഷണവും വെള്ളവും പോലെ തന്നെ , ഒരു മദ്യപാനിയെ സംബന്ധിച്ച് മദ്യം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് അതിനെ ഒരു രോഗമായി കണക്കാക്കുന്നത് .
      പാരമ്പര്യ ഘടകങ്ങള്‍ ഒരു വ്യക്തിയെ മദ്യപാനിയാക്കാന്‍ പ്രധാന പങ്കു വഹിക്കുന്നു പക്ഷെ ഇതിനു ഒരു മറുവശവും ഉണ്ട് . മദ്യ പാനികള്‍  ആയ മാതാപിതാക്കളുടെ മക്കള്‍ മദ്യപാനിയാകണമെന്നു നിര്‍ബന്ധമില്ല . എന്നാല്‍    പാരമ്പര്യ ഘടകമുള്ള ഒരു വ്യക്തി മദ്യപാനം തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം. 
      മദ്യപാനം മൂലം ശാരീരികമായി ഉണ്ടാകാവുന രോഗങ്ങളില്‍ പ്രധാനം കരള്‍ രോഗങ്ങള്‍ ആണ് . കരള്‍ വീക്കത്തില്‍ തുടങ്ങി , സിറോസിസ് മുതല്‍  ക്യാന്‍സര്‍ വരെ ആകാം . മദ്യപാനികള്‍ക്ക്  ഉദര സംബന്ധമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം  മദ്യപാനമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു .
         മദ്യപാനം മൂലം മാനസിക രോഗങ്ങളുമുണ്ടാകം Alcoholic Psychosis എന്ന അവസ്ഥ അവയില്‍ പ്രധാനം. വിഷാദം . ആത്മഹത്യാ പ്രവണത ,  ഉത്കണ്ഠ മുതലായ രോഗങ്ങളും ഇതോടൊപ്പം വരാം . മദ്യപാനി മദ്യത്തിനു അടിമപ്പെടുന്നതോട് കൂടി സാധാരണ ഭക്ഷണം കഴിക്കാത്തത് മൂലം ചില വിറ്റാമിനുകളുടെ അഭാവം ഉണ്ടാകാറുണ്ട് . അവരില്‍ Alcoholic Neuropathy    മുതലായ രോഗങ്ങള്‍ വരാം . ഇതു കൈകാലുകളുടെ നാഡികളെ  ബാധിക്കുന്ന രോഗമാണ് . 
        ശാരീരിക  മാനസിക രോഗങ്ങള്‍ക്ക് ഉപരിയായി കുടുംബങ്ങളിലും സമൂഹത്തിലും മദ്യം സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധി. വിവാഹ മോചനങ്ങള്‍, ആത്മഹത്യകള്‍ , ബലാത്സംഗങ്ങള്‍ , റോഡപകടങ്ങള്‍, സംഘടിത ആക്രമണങ്ങള്‍ മുതലായവയ്ക്ക് മദ്യപാന ശീലം ഒരു പ്രധാന വില്ലനാണ് .

       സമ്മിശ്ര  ചികിത്സ പദ്ധതികളിലൂടെ മദ്യാസക്തി ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. കൌണ്സിലിംഗ് , ശാരീരിക ചികിത്സ എന്നിവ സമ്മിശ്രമായി ചേര്‍ത്ത് കുടുംബാംഗങ്ങളുടെ  സഹായത്തോടെ പല രോഗികളെയും രക്ഷിക്കാവുന്നതാണ് . പരസ്യങ്ങളില്‍ കാണുന്ന " പൊടി വിദ്യകള്‍ " ഒരു ചികിത്സാ മാര്‍ഗമല്ല . രോഗിയുടെ പൂര്‍ണ്ണ സഹകരണമുണ്ടെങ്കില്‍  മാത്രമേ   ചികിത്സ വിജയിക്കുകയുള്ളൂ .
മദ്യ വില്പനയിലൂടെ സര്‍ക്കാരിനു കാര്യമായ റവന്യൂ  വരുമാനം ലഭിക്കുമെങ്കിലും ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ ഈ വിപത്തിനെ നേരിടാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു




ഡോ: ജോസ് കോശി  , BSc , MA , PhD (Psy) പന്തളം കുരമ്പാല സ്വദേശി.  ന്യൂ യോര്‍ക്ക്‌ സിറ്റി ഹോസ്പിടല്‍ , വെല്ലൂര്‍ ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ പരിശീലനം .   പന്തളം എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിടല്‍ , പന്തളം അര്‍ച്ചന ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട് ഇപ്പോള്‍  മുളക്കഴ സെഞ്ച്വറി ഹോസ്പിറ്റല്‍, ഓമല്ലൂര്‍ വേദ നഴ്സിംഗ് ഹോം എന്നിവിടങ്ങളില്‍  സേവനം അനുഷ്ടിക്കുന്നു 
ഇ-മെയില്‍ :- drjosekoshy@ gmail.com






Friday, December 10, 2010

Endosulfan: DYFI to carryout survey

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിശദമായ സര്‍വ്വേ എടുക്കുന്നതിനായി ഡി വൈ എഫ് ഐ തീരുമാനിച്ചു . ചില വലതു പക്ഷ ജന പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പേര് വിവരം ജില്ലാ പഞ്ചായത്ത് സെല്ലിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ നല്‍കിയിട്ടില്ല എന്നതിനാല്‍ ആണിത്. അതിനാല്‍ തന്നെ പല ദുരിത ബാധിതര്‍ക്കും സഹായം കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിനാല്‍ ജനകീയ സിറ്റിംഗ് നടത്തുവാനാണ് ഡി വൈ എഫ് ഐ തീരുമാനം . എന്‍മകജെ, കുമ്പഡാജെ, ബദിയടുക്ക, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍, പള്ളിക്കര, കോടോം-ബേളൂര്‍, പുല്ലൂര്‍-പെരിയ, പനത്തടി, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ഏറ്റവും കൂടുതല്‍ ദുരിതം . അനുഭവിക്കുന്നത്‌.

ഡി വൈ എഫ് ഐ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചിത്ര പ്രദര്‍ശനം

Thursday, December 9, 2010

Tuesday, December 7, 2010

Ghutka. A Mouth full of Cancer.

പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച്‌ മുതല്‍ നിരോധിച്ചു

പാന്‍ മസാല ഗുട്ക തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച്‌ മുതല്‍ നിരോധിച്ചു   കൊണ്ടു സുപ്രീം കോടതി ഉത്തരവായി . കൂടാതെ ഈ ഉത്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനെ ക്കുറിച്ച് എട്ടഴ്ച്ചക്കകം സര്‍വ്വേ നടത്തി റിപ്പോര്‍ട്ട്‌ നല്‍കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട്  ആവശ്യപെടുകയുണ്ടായി .


വിദ്യാര്‍ഥി കളിലും  യുവജനങ്ങളിലും വര്‍ധിച്ചു വരുന്ന പാന്‍ മസാല ഉപയോഗത്തിനെതിരെ യുള്ള ഈ വിധി സ്വാഗതാര്‍ഹമാണ്. കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ ഒരു സാമൂഹിക വിപത്തായി കണ്ടു അവ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയാറാകണം . അതോടിപ്പം ഇവയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കവറുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും വലുതാണ്. ഇതും കൂടി പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് .  ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധി പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത് അത് മാത്രം പോരാ പുകയില ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണം അതാണ് സാമൂഹ്യ നന്മയെ ക്കരുതി ചെയ്യേണ്ടത്
  



സ: ജി. ഭുവനേശ്വരന്‍

സ: ജി. ഭുവനേശ്വരന്‍  പന്തളം എന്‍ എസ് എസ് കോളേജില്‍ വെച്ചു 1977 ഡിസംബര്‍ ഏഴിന്  കെ എസ് യു ഗുണ്ടകളുടെ ആക്രമണത്തില്‍ കുത്തേറ്റു മരിച്ചു . സഹകരണ വകുപ്പ് മന്ത്രി സ: ജി സുധാകരന്റെ സഹോദരന്‍ ആണ് സ: ജി. ഭുവനേശ്വരന്‍ . സഖാവിന്റെ ജ്വലിക്കുന്ന സ്മരണകള്‍ ക്ക് മുന്നില്‍ ഒരുപിടി രക്ത പുഷ്പാഞ്ജലികള്‍

Saturday, December 4, 2010

85 ന്റെ നിറവില്‍ പി.ജി യുടെ മാസ്റ്റര്‍ പീസ്

ഇനിയെങ്കിലും ഈ പൊറോട്ടു നാടകം അവസാനിപ്പിക്കരുതോ ?

എന്‍ഡോ സള്‍ഫാന്‍ ലോബിയുടെ വക്കീലായ സി ഡി മായിയെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരെ ക്കുറിച്ച് പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ തലവനാക്കിയ നടപടി ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് . ഇനിയെങ്കിലും ഈ പൊറോട്ടു നാടകം അവസാനിപ്പിക്കരുതോ രമേശ്‌ സാറെ ? കാസര്‍ഗോഡ്  ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരമ്പരാഗതമായുണ്ടാകുന്ന ജനിതക രോഗമാണുള്ളതെന്നും എന്‍ഡോസള്‍ഫാനുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപട് ഇനിയെങ്കിലും തിരുത്തുമോ ?
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാത്രമല്ല, ആണവകരാറിന്റെ കാര്യത്തിലും സര്‍ക്കാറിന്റെ രാജ്യത്തോടുള്ള ‘പ്രതിബദ്ധത’ പുറത്തു ചാടിയിരുന്നു. മനപൂര്‍വ്വം ആണവ ദുരന്തമുണ്ടായാല്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു കരാറില്‍ എഴുതിച്ചേര്‍ത്തത്. അതായത് എന്ത് കൊടും ദുരന്തമുണ്ടായാലും അത് തങ്ങള്‍ മനപൂര്‍വ്വം ചെയ്തതല്ലെന്ന് പറഞ്ഞ് കമ്പനികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുക. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഈ നിലപാടില്‍ നിന്ന് ഭാഗികമായെങ്കിലും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
ഭോപ്പാലിന്റെ ഇരകള്‍ ഇപ്പോഴും നീതിക്കായി കേഴുകയാണ്. അന്ന് വാറന്‍ ആന്‍ഡേഴ്‌സണെ രക്ഷപ്പെടാന്‍ അനുവദിച്ച ഭരണകൂടത്തിന്റെ പിന്‍മുറക്കാര്‍ തന്നെയാണ് ഇന്നും ദല്‍ഹിയിലിരിക്കുന്നത്. അവര്‍ക്ക് രാജ്യവും ഭരണവുമെന്നത് അധികാരത്തിനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമുള്ള  ഉപാധി മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്ഫടിക ചിത്രങ്ങള്‍

ആര്‍ . സന്തോഷ്‌ ബാബു  
അധ്യാപകന്‍ , നാടകകൃത്ത് 
ഡി വൈ എഫ് ഐ ചാരുംമൂട് ഏരിയ കമ്മിറ്റി ട്രഷറര്‍ 
*********************************************************** 

1992
   എന്റെ സുഹൃത്ത്‌ രാജേഷിനൊപ്പം   തൈക്കാട്  പൊതു ശ്മശാനത്തില്‍ ഇരിക്കുകയാണ് . പച്ചോലയില്‍   മെടഞ്ഞ മേലാപ്പിനു കീഴില്‍ കത്തിയമരുന്ന ഒന്നിലധികം ചിതകള്‍ ഉണ്ട്  . ലഹരിക്കായി  തെറുപ്പ്‌ ബീഡിയും റമ്മുംമുണ്ട്. തല പെരുത്തപ്പോള്‍ അവന്‍ 'പശി' എന്ന അവന്റെ കവിത ചൊല്ലി. ഞാന്‍ 'പരേതം' എന്ന ചെറിയ ഒരു കഥയും പറഞ്ഞു . അങ്ങനെ ഏറെ നാള്‍ ഞങ്ങളവിടെ സന്ധ്യകളില്‍ ഇരുന്നിട്ടുണ്ട് .ഭയവും സങ്കടവും നിറഞ്ഞ ഹൃദയങ്ങള്‍ ചിതകള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്‌ . ഒന്നും പറയാതെ , മേല്‍ വിലാസം വാങ്ങാതെ ഒരു ദിവസം ഞാന്‍ അവനെ വിട്ടു പോന്നു.   
    18  വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്ത്‌  അഡ്വ : ഷിജുവും കൂടി തൈക്കാട്  പൊതു ശ്മശാനത്തിനു എതിര്‍ വശത്തുള്ള കോളനിയില്‍   രാത്രിയില്‍ അവനെ തിരക്കി  എത്തുന്നു . ആധുനികവത്ക്കരിച്ച വൈദ്യുതി ശ്മശാനത്തിന്റെ പടികള്‍ക്കു താഴെ ഞങ്ങള്‍ നിന്നു. തെരുവിലെ കടകളില്‍ അവനെക്കുറിച്ചു തിരക്കി . അവസാനം ഒരാള്‍ പറഞ്ഞത് ഞാന്‍ ഞെട്ടലോടെ കേട്ട് നിന്നു. " നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഇപ്പോള്‍ ആ മാര്‍ക്കറ്റിലെ കടത്തിണ്ണയില്‍ എവിടെങ്കിലും കാണും . വിളിക്കാതിരിക്കുന്നതാണ് നല്ലത്.ആളിപ്പോള്‍ നല്ല വയലന്റ്   ആയിരിക്കും . അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . നല്ല വിദ്യാഭ്യാസമുള്ള പയ്യന്‍ ആയിരുന്നു . തന്ത വെള്ളമാ, തള്ളയും പെങ്ങളും പിഴച്ചു പോയി . അവന്‍ കല്യാണവും കഴിച്ചു പക്ഷെ കള്ളും കഞ്ചാവും കഴിച്ചു നടന്നത് കൊണ്ടു അവളും കുഞ്ഞും അവനെ ഉപേക്ഷിച്ചു പോയി"  പിന്നീടുള്ള നിമിഷം ഹൃദയഭേദകമയിരുന്നു . വിജനമായ മാര്‍ക്കറ്റിലെ കനത്ത ഇരുട്ടിലേക്ക് ഞങ്ങള്‍ കയറി " രാജേഷേ ... രാജേഷേ ..." ഞാന്‍ ഉറക്കെ വിളിച്ചു , ഒരു മൂളല്‍ കേട്ടു " എടാ ഇതു ഞങ്ങളാടാ വാസ്പിയിലെ ( VASPI  Institute  of  English ) നിന്റെ സുഹൃത്തുക്കള്‍    സന്തോഷും ഷിജുവും ആണ് . ഇരുട്ടില്‍ നിന്നു ഒരു മുഖം തെളിഞ്ഞു വന്നു . പല്ലുകള്‍ കൊഴിഞ്ഞു, നരച്ച  താടി രോമങ്ങളും,  കുഴികളില്‍ താഴ് ന്നു  പോയ   കണ്ണുകളുമായി അവന്‍ പകയോടെ ഞങ്ങളെ നോക്കി .പടു വൃദ്ധനെപ്പോലെ ആ 38 വയസ്സുകാരന്‍ . ഉയരത്തില്‍ നില്‍ക്കുന്ന അവന്റെ മൂക്ക് മാത്രം തിരിച്ചറിയാനുള്ള ഒരു അടയാളമായി ശേഷിച്ചിരുന്നു . പെട്ടന്നവന്‍ അട്ടഹസിച്ചു . എനിക്ക് പേടി തോന്നി . പക്ഷെ മനസ്സിലായോ എന്നറിയും മുമ്പ് തന്നെ അവന്‍ ഞങ്ങളെ ഇരുവരേയും കെട്ടിപ്പുണര്‍ന്നു .ഭ്രാന്തമായി പിറുപിറുത്തു . പിന്നെ നിശബ്ദനായി അവന്‍ ഇരുട്ടില്‍ മറഞ്ഞു . പുറത്തു നിന്നു ആരോ ടോര്‍ച് തെളിച്ചുകൊണ്ട്‌ പറഞ്ഞു " നിങ്ങളിങ്ങു പോരെ അവന്‍ പെട്ടന്ന്  വയലെന്റായി ആക്രമിക്കും . കള്ളിനൊപ്പം കഞ്ചാവ് പിടിച്ചിട്ടുണ്ടങ്കില്‍ പിന്നെ പിടിച്ചാ കിട്ടത്തുമില്ല "പുറത്തേക്കിറങ്ങാന്‍ തിരിയുമ്പോള്‍ ഇരുട്ടില്‍ നിന്നും അവന്റെ തേങ്ങല്‍ കേട്ടു ഉള്ളു പാളി പ്പോയി. .
    സുഹൃത്തുക്കളോടൊപ്പമുള്ള ഇഷ്ടസന്ധ്യകളില്‍ ബാറിലെ സീറോ വോള്‍ട്ട് വെളിച്ചത്തിന് കീഴില്‍ ഒരാള്‍ മനസ്സ് തുറക്കുന്നുണ്ട് . മൗനം അകത്തേക്ക് തുറക്കാനുള്ള വാതില്‍ ആണെങ്കില്‍ , അതെ മൗനമാണ് വാതില്‍ തുറന്നു പുറത്തേക്കിറങ്ങുന്നതു . ആശയങ്ങളുടെതായ ഒരു ലോകം മാത്രമല്ല തുറന്നു വെയ്ക്കുന്നത് . സ്വെന്തം സ്വകാര്യതകള്‍ പോലും അറിയാതെ വിളമ്പി കൊടുക്കുന്നുണ്ട് . പിന്നീട് അതൊരു ബൂമറാങ്ങായി  തിരിച്ചെത്തുമെന്ന് ഒരു പക്ഷെ അയാള്‍ അറിയുന്നില്ല . പ്രലോഭനങ്ങളുടെ  ആ സന്ധിയെക്കുറിച്ചോര്‍ത്തു, ആ ദുര്‍ഭഗനിമിഷത്തെക്കുറിച്ച്   ഓര്‍ത്ത്  ഖേദിക്കുമ്പോഴേക്കും അയാള്‍ക്ക് ജീവിതം കൈവിട്ടു പോകുന്നു . ഗ്ലാസിലെ ഐസ്   ക്യുബുകളില്‍  നുരഞ്ഞു പൊന്തി ഉടയുന്ന ചെറിയ കുമിളകള്‍ പോലെ അയാള്‍ അനാരോഗ്യത്താല്‍ തകര്‍ന്നു പോകുന്നു. കുടുംബം ശിഥിലമാകുന്നു . മദ്യപാന  രാത്രികളുടെ ബാക്കിപത്രത്തില്‍ രാജേഷ്‌  എന്നെ  പഠിപ്പിച്ചത് ഈ വലിയ തിരിച്ചറിവായിരുന്നോ ?

Thursday, December 2, 2010


അനശ്വര രക്തസാക്ഷി സ: വയ്യാറ്റു പുഴ   അനിലിന്റെ   27 - മത്  രക്തസാക്ഷി ദിനമാണ് ഡിസംബര്‍ 3 വെള്ളിയാഴ്ച . വയ്യാറ്റുപുഴ വി കെ എന്‍ എം ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥി യും എസ് എഫ് ഐ യൂണിറ്റു കമ്മിറ്റി അംഗവും ആയിരിക്കെ ആണ്  ഡിസംബര്‍  മൂന്നിന് അച്ഛനോടുള്ള പക തീര്‍ക്കാന്‍ വന്ന ആര്‍ എസ് എസ് കാപാലികര്‍ അനിലിനെ ക്രൂരമായി കൊലപ്പെടുത്തിയത് .
സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

Wednesday, December 1, 2010

ആശ്വാസ ഹസ്തവുമായി ഇടതു സര്‍ക്കാര്‍ .


എന്‍ഡോസള്‍ഫാന്‍ മൂലം ദുരിത ബാധിതരായി വീട്ടില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്നു രണ്ടായിരം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ സഭ തീരുമാനിച്ചു രോഗികള്‍ ആയ മറ്റുള്ളവര്‍ക്ക് ആയിരം രൂപ വീതം പെന്‍ഷന്‍ നല്‍കും . സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ സാമൂഹ്യ സുരക്ഷ  മിഷന്‍ മുഖേനയാണ് തുക നല്‍കുക . ദുരിത ബാധിതര്‍ക്ക് സൌജന്യ റേഷനും നല്‍കും.

മദ്യസക്തിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരു എന്നും മുഖ്യമന്ത്രി വി . എസ് അച്യുതാനന്ദന്‍

ഡോ: വൈ എസ് മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം

ഡോ: വൈ എസ്   മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം )
?:- പാദരെ ഗ്രാമത്തില്‍ കണ്ടുവരുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ ,രോഗങ്ങള്‍
ജനിതക വൈകല്യങ്ങള്‍ എന്നിവ എന്റൊസല്‍ഫാന്‍ തുടര്‍ച്ചയായി തളിച്ചതുകൊണ്ട്
ഉണ്ടായതാണെന്ന് പറയാന്‍ കാരണം ?
ഇത്തരം പ്രശ്നങ്ങള്‍ ഏറിയോ കുറഞ്ഞോ മറ്റു പല സ്ഥലങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ ?

മറു : മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ്   കഴിഞ്ഞ ഞാന്‍ 1982 മുതലാണ്‌ പ്രാക്ടീസ് ആരംഭിച്ചത് . കുന്നും, മലയും കാടും നിറഞ്ഞ ഈ പ്രദേശം ,അന്ന് ഇന്നത്തെ തിനേക്കാള്‍ പിന്നോക്കമായിരുന്നു .പ്രാക്ടീസ് തുടങ്ങിയതോടെ നിരവധി രോഗികളെയും ,അവരുടെ
കുടുംബാംഗങ്ങളെയും പരിചയപ്പെടാന്‍ ഇടവന്നു . ഈ പരിചയപ്പെടലിലൂടെയാണ് ചില പ്രത്യേക കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് .എനിക്ക് പരിചയമുള്ള മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് Abnormal ആയ രോഗമുള്ളവര്‍ ഇവിടെ കൂടുതലാണ് .എന്ന കാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത് . വ്യക്തമായി പറഞ്ഞാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും ,മാനസിക ആസ്വാസ്ഥ്യങ്ങളും,ക്യാന്‍സറും അംഗവൈകല്യങ്ങളും ഒരു കുടുംബത്തില്‍ തന്നെ രണ്ടും മൂന്നും പേരെ ബാധിച്ചതായി കാണാന്‍ കഴിഞ്ഞു . ഏകദേശം 4 കിലോമീറ്റര്‍  റേഡിയസ്സിനുള്ളിലുള്ള ഒരു പ്രദേശത്താണ് ഇത്തരം അനുഭവങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ടു .
ഏതായാലും ഞാന്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും,കഴിയുന്നത്ര കുറിച്ചു വെക്കാനും തുടങ്ങി .ജനങ്ങള്‍ വ്ശ്വസിച്ചത് ഇതൊക്കെ അവരുടെ പ്രാദേശികമായ ജഡധാരിയുടെ (ഒരു ശിവദൈവം )ശാപം മൂലം സംഭവിക്കുന്നതാണ് എന്നായിരുന്നു. 1990 ല്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ട കാര്യങ്ങള്‍വിശദീകരിച്ചുകൊണ്ടു പ്രസിദ്ധനായ ഒരു സൈക്യാട്രിസ്റ്റിന്ന് ഞാന്‍ ഒരു കത്തെഴുതി .എന്റെ തന്നെ സംശയനിവാരണത്തിന്നു വേണ്ടിയായിരുന്നു.അങ്ങിനെ ചെയ്തത്.
പക്ഷെ എനിക്ക് യാതൊരു മറുപടിയും കിട്ടിയില്ല .1996 ല്കേരള മെഡിക്കല്‍ ജേര്‍ണലിന്ന് ഞാന്‍
ഒരു കത്തയച്ചു.അതു പ്രസിദ്ധീകരിച്ചുവന്നു ഞാനതില്‍ പറഞ്ഞത് ഇവിടുത്തെ വെള്ളത്തില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന എന്തോ വസ്തു അടങ്ങിയതിനാല്‍ അത് തലച്ചോറിനെ മാരകമായി ബാധിക്കുന്നതാവാം രോഗങ്ങളുടെ കാരണം എന്നാണു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താല്പര്യമെടുക്കാന്‍ കഴിയുന്ന വിഷയമാണിതെന്നും ഞാനതില്‍ സൂചിപ്പിച്ചു. അക്കാലത്തൊന്നും എന്റോസള്‍ഫാനുമായി ബന്ധിച്ച് പ്രശ്നം പഠിക്കാന്‍ ഞാന്‍ തുടങ്ങിയിരുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ .ഇതിനിടയില്‍ സാമൂഹ്യ താല്പര്യമുള്ള പലരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരുകൂട്ടം ചെറുപ്പക്കാര്‍ ,എന്റോസള്‍ഫാന്‍ തളിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പ് ഇവിടെ ഇഷ്ടം പോലെ തേനീച്ചകളും ,തേന്‍ കൂടുകളും ഉണ്ടായിരുന്നുവെന്നും ,ഇപ്പോള്‍ അവക്കെല്ലാം നാശം സംഭവിച്ചു എന്നും അതിന്റെ കാരണം എന്റോസള്‍ഫാനാണെന്നും വാദിച്ചു കൊണ്ടു രംഗത്തു വന്നു.
അതുകൊണ്ടു തേനീച്ചകളെ വംശഹത്യ ചെയ്യുന്ന എന്റോസള്‍ഫാന്‍ തളിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങിനെ അവര്‍ സ്പ്രേ ചെയ്യാന്‍ വരുന്ന ഹെലിക്കോപ്പ്ടര്‍ തടയാന്‍ പോയി .അവിടെ വെച്ച് തര്‍ക്കം നടക്കുകയും ,തേനീച്ചകളുടെ കാര്യം ശുദ്ധ വിഡ്ഡിത്തമാണെന്നും  ,ആരോഗ്യകരമായ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ നോക്കാമെന്നും സ്പ്രേ ചെയ്യാന്‍ വന്നവര്‍ പറയുകയും ചെയ്തു. ഏതായാലും പോലീസിനെ ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരെ നീക്കം ചെയ്തത്. ഈ സംഭവത്തിന്ന് ശേഷം നാട്ടുകാരില്‍ ചിലര്‍ എന്നെ സമീപിച്ച് ആരോഗ്യപ്രശ്നങ്ങളും എന്റോസള്‍ഫാനും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു പഠിച്ചാല്‍ ഉപകാരമായിരിക്കുമെന്നു പറഞ്ഞു.
ഇടക്കാലത്ത് ഈ ദിശയില്‍ പലപ്പോഴും ഞാനും ആലോചിച്ച് നോക്കിയിരുന്നെങ്കിലും ,നാട്ടുകാരുടെ ഈ വരവോടുകൂടിയാണ് ഞാന്‍ ഗൗരവമായ പഠനം തുടങ്ങിയത്. അങ്ങിനെ ഞാന്‍ കിട്ടാവുന്ന സ്റ്റഡിമെറ്റീരിയല്‍സ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും  ഇന്റെര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച് ഇവിടുത്തെ അനുഭവങ്ങളുമായി ബന്ധി പ്പിച്ച് മനസ്സിലാക്കാന്‍ തു ടങ്ങി .പെട്ടെന്ന് എനിക്കൊരു കാര്യം മനസ്സിലായി , ഒരു കീടനാശിനിയുമായി ബന്ധപ്പെട്ടു മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളാദ്യത്തെ അനുഭവമാണ് പാദ് രെയിലേതെന്ന്. അതായത് തുടര്‍ച്ചയായി 25 വര്‍ഷം ഒരു കീടനാശിനി ഒരേസ്ഥലത്ത് തളിച്ച അനുഭവം ഇതിന്ന് മുന്‍പ് എവിടേയും  ഉണ്ടായിട്ടില്ല.എന്നുതന്നെ പറയാം .അതിനാല്‍ മനുഷ്യരാശിയുടെ നന്മക്കുതകുന്ന പഠനങ്ങള്‍ നടത്താനും ,തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുന്ന ഒരു പശ്ചാത്തലവും സാഹചര്യവുമാണ് എന്റോസള്‍ഫാന്‍ ആക്രമണപ്രയോഗത്തിന്റെ ബലിയാടാകുക വഴി ഈ ഗ്രാമം ലോകത്തിന്റെ മുമ്പാകെ തുറന്നു വെച്ചിരിക്കുന്നത്.
മനുഷ്യൻ ഇതര ജീവജാലങ്ങൾ,സസ്യലതാതികൾ ,പരിസ്ഥിതി എന്നിവ ഒരു കീട നാശിനി സൃഷ്ടിക്കുന്ന പ്രത്യാഘാത ങ്ങളുടേതായ ഈ അനുഭവ പാഠങ്ങൾ ,എല്ലാതരം കീടനാശിനികൾക്ക്മെതിരായ പോരാട്ടത്തിനുള്ള വസ്തു നിഷ്ടമായ അറിവാണ്.

ഇത്രയും ദീർഘമായി ഒരു പ്രദേശത്തെ വിദേയമാക്കുക വഴി ലഭ്യമായ അറിവുകളും അനുഭവങ്ങളും
കീടനാശിനി പക്ഷക്കാരുടെ എല്ലാ വാദഗതികളുടേയും മുനയൊടിക്കാൻ പര്യാപ്തമാണ്.
പാദ് രെയുടെ അപൂർവ്വത ,അടുത്തയിടെ അമേരിക്കൻ പ്രസിദ്ധീകരണമായ Helth Perspectiveസമ്മതിച്ചിരിക്കയാണ്..This is the first study of endosulfans impact on humanbeings in the wholworld. എന്നാണവർ പറഞ്ഞത്.
?:-എങ്ങിനെയാണ് കൂടുതൽ ഉയർന്ന അന്യേഷണ ഏജൻസികളേയും മറ്റും ഇടപെടലുകളിലേക്ക് താങ്കൾ നടത്തിയ പഠനങ്ങൾ എത്തിപ്പെട്ടത്? മറു:- FIPPAT,NIOH,അച്ചുതൻ കമ്മിറ്റി തുടങ്ങിയ പ്രമുഖരായ ചില ഏജൻസികൾ പഠനങ്ങൾ നടത്തിയിട്ടുണ്ടു.വിവാദമായ Dubey കമ്മിറ്റി FIPPAT,NIOH എന്നിവയിലൂടെ എന്നിവയുടെ റിപ്പോർട്ടുകളേയാണ് ആശ്രയിച്ചത്. മൊത്തത്തിൽ FIPPAT,Dubyകമ്മിറ്റി നല്കിയ അനുഭവങ്ങൾ നാം ശ്സ്ത്രജ്ഞരെന്നും ബുദ്ധിജീവികളെന്നും വിശ്വസിക്കുന്നവർ എങ്ങിനൊയോക്കെ നിക്ഷിപ്ത
താല്പ്പര്യങ്ങൾക്ക് വിധേയരാവുന്നു വെന്നും അവരുടെ നിഗമനങ്ങൾ എങ്ങിനെ ജനവിരുദ്ധമാവുന്നു എന്നും ആത്മാർത്ഥമായ അന്യേഷണങ്ങളെ എങ്ങിന്നെയൊക്കെ നിക്ഷിപ്ത താല്പ്പര്യക്കാർ ആക്രമിക്കുന്നുവെന്നുമുള്ള നല്ല ഉദാഹരണങ്ങളാണ്.
ഇക്കാര്യങ്ങൾ വ്യാപകമായി അറിയുന്നതിനാൽ വിശദീകരിക്കേണ്ട ആവശ്യമില്ല .വ്യാപകമായ ശ്രദ്ധപിടിച്ചെടുക്കുന്നതിലേക്ക് എന്റോ സൾഫാൻ പ്രശ്നം വളർന്നതിന്നു പിന്നിൽ മനുഷ്യ സ്നേഹികളും പരിസ്ഥിതി വാദികളുമായ അനവധി വ്യക്തികളുടേയും , ചില പ്രാദേശിക സഘടനകളുടേയും നിരന്തരമായ ശ്രമങ്ങളും സഹനങ്ങളും ഉണ്ട് . എന്റെ അന്യേഷണങ്ങൾ ഒരു ഉൾനാടൻ മലയോരഗ്രാമത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ നടത്താൻ ബാധ്യസ്ഥനായ മുൻ
ധാരണയില്ലാത്ത അനുഭവ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്നവയാണ്. ഞാൻ തുടർന്ന് ചെയ്തത് രോഗങ്ങളെ സംബന്ധിക്കുന്ന സ്ഥിതി വിവരങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി മാധ്യമങ്ങൾക്കു നല്കുകയാണ്.. ഇത്തരമൊരു വിവരം പുറത്തു വന്നതോടെ കമ്പനിയുടെ ആൾക്കാർ പ്രതികരിച്ചത്“Wested intrest and environmentel terrorisam are bihint this proppagandaഎന്നാണ്. പിന്നെ സ്റ്റാർ ടിവി ക്കാർപ്രശ്നത്തെക്കുറിച്ച് ഒരു വിശകലന പരിപാടി സം പ്രേക്ഷണം ചെയ്തു. അവർ പ്രശ്നം Down to Earthന്റെ MDയായ അനിൽ അഗർവാളിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഇതിൽ പ്രത്യേകതാല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങിനെ Down to Earth Star TV വഴി ഞാനവരുമായും ഈ പ്രദേശവുമായും ബന്ധപ്പെട്ടു.ലാബ് പരീക്ഷണങ്ങളുടെ ബാധ്യത സ്വയം ഏറ്റെടു ക്കുകയാണെന്ന് അനിൽ അഗർവാൾ വ്യക്തമാക്കി. ഏകദേശം 6 ലക്ഷം രൂപ ചിലവ് വരുന്ന ഒരു കാര്യമാണിത് .ഡൽ ഹിയിൽ നിന്ന് 2പേർ വന്ന് 5 ദിവസം താമസിച്ച് പഠിക്കുകയാണ് ചെയ്തത്.ഇതേ സമയത്ത് തന്നെയാണ് പരിഷത്തിന്റെ അന്യേഷണവും നടക്കുന്നത് Down to Earth ന്റെ പഠനം വളരെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ അനവധി നിഗമനങ്ങൾ മുന്നോട്ട് വെച്ചു. പക്ഷേ കമ്പനിയും ഗവണ്മേന്റും അവരെ അവഗണിക്കുകയാണ് ചെയ്തത്. അതായത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രശ്നമായി മാറിയതും ഇപ്പോൾ എന്റോസൾഫാൻ തളിക്കുന്നത് നിർത്തിവെക്കാൻ പൊലൂഷൻ കണ്ട്‘റോൾ ബോർഡ് നിർബന്ധമായതും ജനങ്ങളും അവരുടെ കൂടെ നില്ക്കുന്നവരും നടത്തിയ ചെറുത്തു നില്പ്പിന്റേയും
ഫലമായി തന്നെയാണ്.National Human Right Commission സ്വമേധയാ കേസെടുക്കാൻ
തയാറായത്.
?:-ജനങ്ങൾ താങ്കളേപോലുള്ള വ്യക്തികൾ NIOH തുടങ്ങിയവർ നടത്തിയ പഠനങ്ങൾക്ക് എതിരേയാണല്ലോ ദുബെ കമ്മിറ്റി നിലകൊണ്ടത്...?ശരിക്ക്
ഇത് സമരത്തെ എങ്ങിനെയാണ് ബാധിക്കുന്നത്?

മറു:-ദുബെ കമ്മിറ്റി NIOH ന്റെ പഠനങ്ങളെ ശാസ്ത്രീയരീതി അവലംബിച്ചുള്ളതല്ലെന്നും അവരുടെ
നിഗമനങ്ങളൊന്നും തന്നെ എന്റോസൾഫാനെ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമല്ലെന്നും പറഞ്ഞു കൊണ്ടു നിസ്സാരമാക്കി തള്ളുകയാണ് ചെയ്തത്. അങ്ങിനെ അവർ വ്യക്തമായും കമ്പനിയുടെ പക്ഷത്ത് നിലകൊണ്ടു .ഈ കമ്മിറ്റിയുടെ ചെയർമാനായ ദുബെ തന്നെയാണ് ആകാശം വഴി തളിക്കൽ നിർദ്ദേശിച്ച വ്യക്തി . കമ്മിറ്റിയിലെ 4പേരിൽ 2പേർ കമ്പനിയുടെ ഒഫീഷൽസ് തന്നെയാണ്.മറ്റുരണ്ടുപേർ അവരുടെ ശാസ്ത്രീയ നിർദ്ദേശകരും 5ആ മത്തെ ആൾ ദുബെ .അടുത്ത 2 പേർ ഡോക്റ്റർമാർ -എന്നുവെച്ചാൽ എപ്പോഴും കമ്പനിക്ക് ഈ കമ്മിറ്റിയെ നിയന്ത്രിക്കാൻ കഴിയുമെന്നർത്ഥം- പിന്നെ അവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിന്ന് എന്ത് അർത്ഥമാണുള്ളത്.?വാസ്ഥവത്തിൽ ഈകമ്മിറ്റി സീരിയസ്സായ യാതൊരു പഠനവും
നടത്തിയിട്ടില്ല . ഒരു പ്രാവശ്യം അവരിവിടെ വന്നപ്പോൾ ജനങ്ങൾ ബഹിഷ്കരിക്കുകയാണാ് ചെയ്തത്. അടുത്ത തവണ ആരേയും അറിയിക്കാതെയാണ് അവർ വന്നത് .അതും ജനങ്ങൾ കണ്ടുപിടിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു .അതായത് ജനങ്ങൾ തുടക്കം മുതലേ ശരിയായ രീതിയിലാണ് ചിന്തിച്ചത് എന്നർത്ഥം . അതിനാൽ ദുബെ കമ്മിറ്റിക്ക് സമരത്തെ വഴി തെറ്റിക്കുവാനോ ,ഇല്ലാതാക്കുവാനോ കഴിയില്ലെന്ന് വ്യക്തം. പിന്നെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.
ജനങ്ങളുടെ പേരിൽ ,ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെടുന്ന എന്തിലൂടേയും എങ്ങിനെ
ചതിയുടെ ആധിപത്യം പുലർത്തുന്നു എന്നും ,പോസിറ്റീവായേക്കവുന്ന എന്തിനേയും
എങ്ങിനെ ജനവിരുദ്ധമാകാമെന്നും ദുബെ കമ്മിറ്റി നല്കിയ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
ക്ളാസിക്കലായ അർത്ഥത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ദരും എന്നത് ഒരു മിഥ്യയാണെന്നും.
എന്റെ പേരിൽ മാന നഷ്ടത്തിന്ന് നല്കിയ രണ്ടു കേസുകൾ നിലവിലുണ്ട്. ഒന്ന് കമ്പനി
അസോസിയേഷൻ നല്കിയതും രണ്ട് ബോംബെ അസോസിയേഷൻ നല്കിയതും . ഇതൊക്കെ ഒരു
പ്രവർത്തനത്തിന്നിടയിൽ സ്വാഭാവികമാണ്. ഇപ്പോൾ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു റിവ്യൂ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട് .അവർ ഇതിനകം രണ്ട് സിറ്റിംഗ് നടത്തിക്കഴിഞ്ഞു. ഏതായാലും പ്രശ്നം നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തി നില്ക്കുകയാണ്.
?:-കീടനാശിനിയുടെ ഉപയോഗത്തേക്കുറിച്ച് മൊത്തത്തിൽ താങ്കൾക്ക് പറയാൻ കഴിയുന്ന അഭിപ്രായമെന്താണ്? മറു:-aereal spray നിർത്തിവെച്ച് രണ്ടു വർഷം കഴിയുമ്പോഴേക്ക് ഇവിടെ നിന്ന് അപ്രത്യക്ഷമായ പക്ഷികളൊക്കെ തിരിച്ചു വന്നിരിക്കുന്നു. തേനീച്ചകളും തേൻ കൂടുകളും വീണ്ടും കാണാൻ തുടങ്ങിയിരിക്കുന്നു കഴിഞ്ഞവർഷം ഏകദേശം ബംബർ എന്നു പറയാവുന്ന വിളവുകളുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്?  കീടനാശിനി വിളവു വർദ്ധിപ്പിക്കുന്നു എന്ന വാദം തന്നെ തെറ്റാണ് എന്നീ നിഗമനങ്ങൾക്കെങ്കിലും നമ്മെ ഈ അനുഭവം പ്രേരിപ്പിക്കുന്നു. പിന്നെ ഭൂമിയിൽ കാണുന്ന ജീവികളെയെല്ലാം മിത്ര കീടങ്ങൾ ശത്രു കീടങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കൊന്നൊടുക്കുവാനും ജീവിക്കാനനുവദിക്കാനുമൊക്കെ മനുഷ്യന് എന്തധികാരമാണുള്ളത്.
പ്രകൃതിയുടെ പദ്ധതിയിൽ ഒന്നും അനാവശ്യമല്ലെന്ന് ഓർമ്മവേണം ജീവജാലങ്ങളുടെ ധർമ്മത്തെ കുറിച്ച് അന്തിമമായ അറിവ് നാം കൈവരിച്ചിട്ടില്ല . പരാഗണം നടത്താൻ പാറ്റയും ശലഭങ്ങളുമൊക്കെ വേണമെന്ന് ശാസ്ത്രം പറയും പക്ഷെ ഏതെങ്കിലും പ്രാണി ഇളംകായിലെ നീർ കുടിക്കുന്നത് കണ്ടാൽ ഉടൻ അവ കൊന്നൊടുക്കപ്പെടേണ്ട ജീവിയായി . യഥാർത്ഥത്തിൽ ജീവിതത്തിന്റെ ആധാരം തന്നെ കൃഷിയായിരുന്ന കാലത്ത് കീടാക്രമണങ്ങളേക്കുറിച്ച് ഇത്ര
പേടിയുണ്ടായിരുന്നു എന്നതിന്ന് തെളിവൊന്നുമില്ല . എന്തെങ്കിലും കീടപ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കാനുള്ള നാട്ടറിവും കർഷകർക്ക് ഉണ്ടായിരുന്നു. പരിസ്ഥിതിയുടെ നിയമങ്ങൾ തന്നെയാണ് അന്നു ഉപയോഗിച്ചത്. -വാസ്തവത്തിൽ വ്യാപകമായി കാടും മറ്റും വെട്ടിനശിപ്പിക്കുകയും നഗരങ്ങൾ പെരുകുകയും പ്രകൃതി ദത്തമായ നീർച്ചാലുകളും ,നീർകെട്ടുകളും നശിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് കീടങ്ങൾ എന്നു പറയുന്ന ജീവജാലങ്ങൾ കൂട്ടായി
കൃഷിയിടത്തിലേക്ക് പ്രവേശിച്ചത് എന്നു തോനുന്നു. സ്വന്തം ആവാസവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോൾ നടക്കുന്ന പ്രാണരക്ഷാർത്ഥമുള്ള ഒരു തരം പാലായനം തന്നെയാണത്.
ഇവിടെതന്നെ പ്ലാന്റേഷനുകളിൽ എന്റോസൾഫാൻ തളിച്ചപ്പോൾ അതിലെ കീടങ്ങൾ താഴ്വരയിലേയും ,സൾഫാൻ തളിക്കാത്ത മറ്റു പ്രദേശങ്ങളിലേയും കൃഷികളിലേക്കും സസ്യ ലതാതികളിലേക്കും കുടിയേറിയതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാര്യമിതായിരിക്കാം .കാടുനശിപ്പിച്ചു .കീടങ്ങൾ കൃഷിയിടങ്ങളിൽ വന്നു.അതേസമയം വ്യവസായികൾ കീടനാശിനികൾ ഉല്പാദിപ്പിച്ചു-അതു വിറ്റഴിക്കാൻ അവർ കീടങ്ങൾക്കെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി-
ഇക്കാര്യങ്ങളെല്ലാം ചെയ്തത് ഒരേ ശക്തികളാണല്ലോ . പണക്കൊതിയന്മാരായവരും അധികാരം കയ്യാളുന്നവരുമായ ശക്തികൾ . ഏതായാലും ലോകത്താകെ കീടനാശിനിയുടെ ഉപയോഗം എന്നന്നേക്കുമായി നിർത്തി വെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അതില്ലാതെ തന്നെ കൃഷിചെയ്യാനുള്ള നൂതനവും ,പരമ്പരാഗതവുമായ അനവധി മാർഗ്ഗങ്ങളും ആശയങ്ങളും മനുഷ്യ രാശിയുടെ മുൻപാകെയുണ്ട്. മിക്കതും പരീക്ഷിച്ച് വിജയിച്ചതുമാണ് ഈ കാഴ്ചപ്പാടോടേയുള്ള പോരാട്ടവുമായി ഈ സമരത്തെ ബന്ധിപ്പിക്കേണ്ടതുണ്ട്. 
article taken from
http://i.suhrthu.com/profiles/blogs/2669796:BlogPost:230564 
എന്‍ഡോ സള്‍ഫാന്‍ ഉത്പാദനം നിര്‍ത്തി വെയ്ക്കണം  എന്നു അവശ്യപ്പെട്ടുകൊണ്ട്   എച്ച്.ഐ.എല്ലി ലേക്ക്  ഡി വൈ എഫ്  ഐ സംഘടിപ്പിച്ച മാര്‍ച്ച്‌    ഡി വൈ എഫ്  ഐ  സംസ്ഥാന സെക്രട്ടറി ടി. വി രാജേഷ്‌  പ്രതിഷേധ ബാനറില്‍ ഒപ്പിട്ടു   ‌ ഉത്ഘാടനം  ചെയ്യുന്നു 

Tuesday, November 30, 2010

വേണം ഒരു പുനരധിവാസ കേന്ദ്രം


എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച പ്രദേശങ്ങളിലെ  സ്ഥിതി വളരെ ദയനീയമാണ് . സാധാരണക്കാരായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ആണ് കൂടുതലും ഇര ആയിട്ടുള്ളത് . കുടുംബത്തില്‍ കുട്ടികള്‍ ആണ് കൂടുതലും എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവര്‍ . അവരെ ഒറ്റക്കിട്ടിട്ടു കൂലി പണിക്കു പോകാനാവാത്ത സാധാരണ തൊഴിലാളി കുടുംബങ്ങള്‍ . സര്‍ക്കാരുകള്‍ അവരെ പുനരധിവസിപ്പിക്കുകയല്ലേ വേണ്ടത് .
ദുരിത ബാധിതര്‍ക്കായി സാമൂഹ്യ ക്ഷേമ വകുപ്പ്   സൌജന്യ റേഷനും പെന്‍ഷനും നടപ്പിലാക്കിയത്‌ തികച്ചും അഭിനന്ദനീയമായ കാര്യം തന്നെ ആണ് . ശയ്യാവലംബികള്‍ ആയ എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക്    മുന്നൂറു രൂപയും രോഗികള്‍ക്ക് നാനൂറു രൂപയുമാണ് നിലവില്‍ കേരള സര്‍ക്കാര്‍ നല്‍കുന്നത് . ഏതാണ്ട്  537 പേര്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുണ്ട് .  പക്ഷെ ചില വലതു പക്ഷ ജന പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ  പേര് വിവരം ജില്ലാ പഞ്ചായത്ത് സെല്ലിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ നല്‍കിയിട്ടില്ല എന്നൊരു ആക്ഷേപം നിലവില്‍ ഉണ്ട് ഇത് കാണാതെ പോകരുത്. എല്ലാ ദുരിത ബാധിതര്‍ക്കും  ഇതിന്റെ പ്രയോജനം ലഭ്യമാക്കണം .

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച   ദുരന്ത ഭൂമിയില്‍ ദുരിത ബാധിതരെ തേടി കേരള സര്‍ക്കാരിന്റെ മൊബൈല്‍ ചികിത്സാ സംഘങ്ങള്‍  സേവനവുമായി എത്തുന്നു. ആയുര്‍വേദ -ഹോമിയോ -അലോപ്പതി ഡോക്ടര്‍മ്മാരുടെ സംയുക്ത സംഘമാണിതില്‍  ഉള്ളത് . കൂടാതെ ഫിസിയോ തെറാപ്പിസ്റ്റ് , സ്പീച് തെറാപ്പിസ്റ്റ്, മാനസിക വൈകല്യ മുള്ളവര്‍ക്കും പഠന  വൈകല്യ മുള്ളവര്‍ക്കും ആവശ്യമായ  കൌണ്സിലിങ്ങിനുള്ളവരും  മെഡിക്കല്‍ സംഘത്തോടോപ്പമുണ്ട് . വീട്ടില്‍ നിന്നും വൈകല്യം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത  എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതരെ അവരുടെ വീടുകളില്‍ പോയി ചികിത്സ നല്‍കുന്നതിനു ഇത് വഴി സാധിക്കുന്നുണ്ട്.
ഇത്തരം ആശ്വാസ നടപടികള്‍ കൂടാതെ ഈ പ്രശ്നങ്ങള്‍ക്ക്  ഓരോ ശാശ്വത പരിഹാരം ഉണ്ടാകണ്ടേ ? 

 ഒരു കാലത്ത്  ഈ സമൂഹമാക തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ട്ടിയില്‍ കണ്ടാല്‍ ദോഷമുള്ളവരുമായി കണക്കാക്കിയവര്‍ ആയിരുന്നു   കുഷ്ഠ രോഗികള്‍ . സ്വന്തം വീട്ടില്‍ നിന്നു പോലും അടിച്ചിറക്കപ്പെട്ടവര്‍, സമൂഹത്തില്‍ നിന്നും അട്ടിയോടിക്കപ്പെട്ടവര്‍. ബന്ധുക്കളുടെ പോയിട്ട്   സ്വെന്തം മകന്റെയോ മകളുടെയോ പോലും വിവാഹത്തില്‍  പോലും പോകാന്‍  പറ്റാത്തവര്‍ . ഉറ്റവരുടെയോ ഉടയവരുടെയോ മരണത്തില്‍ പോലും ഒഴിപ്പിച്ചു നിര്‍ത്തിയവര്‍ , അമ്പലത്തിലോ പള്ളിയിലോ ആരാധനക്കായി ചെന്നാലും കയറ്റാത്ത അവസ്ഥ.    ചായക്കടയില്‍ ചെന്നാല്‍ പോലും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍  കൊടുക്കാത്ത അവസ്ഥ  ഇനി അഥവാ കൊടുത്താലോ ചിരട്ടയില്‍ !  അത്ര മാത്രം ദുരിതം അനുഭവിച്ച ജനങ്ങള്‍ ആയിരുന്നു അവര്‍ . അവരെ പുനരധിവസിപ്പിക്കുന്നതിനായിട്ടാണ് ലെപ്രസ്സി സാനിട്ടോറിയം  സ്ഥാപിച്ചത് . ഏഷ്യ യിലെ തന്നെ ഏറ്റവും  വലിയ ലെപ്രസ്സി സാനിട്ടോറിയം ആണ് ആലപ്പുഴ  ജില്ലയിലെ മാവേലിക്കര താലുക്കിലെ നൂറനാട് സ്ഥിതി ചെയ്യുന്നത് . ആലപ്പുഴയുടെ തെക്ക് കിഴക്കേ അറ്റത്താണ് നൂറനാട്  എന്ന ഗ്രാമം.  
ഇവിടെ പുനരധിവസിപ്പിച്ചവര്‍ക്കായി വീടും കൃഷി ഭൂമിയും നല്‍കി. അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മ്മാരെത്തി . അവിടെ അവര്‍ക്ക് ആരാധിക്കാന്‍  അമ്പലവും പള്ളിയും മോസ് കും പണിതു നല്‍കി. അവര്‍ക്കായി  ചുടല പറമ്പും സെമിത്തേരിയും ഖബറും പണിതു  . വായന ശാലകള്‍ ഉണ്ടായി . ഇന്ന്  ലെപ്രസ്സി സാനിട്ടോറിയം  അതിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടുകയാണ് . ഇവിടെയിരുന്നു കൊണ്ടാണ്  നാടകാചാര്യനായ തോപ്പില്‍ ഭാസി മലയാള നാടക ചരിത്രത്തില്‍ തന്നെ എക്കാലത്തെയും മികച്ച "അശ്വമേധം " എഴുതിയത് . അവരെ ക്കുറിച്ചാണ് 
" പാമ്പുകള്‍ക്ക് മാളമുണ്ട്  , പറവകള്‍ക്ക് ആകാശമുണ്ട്  ..
 മനുഷ്യാ പുത്രന് തല ചായിക്കാന്‍ മണ്ണില്‍ ഇടമില്ല " 
" ചില്ല് മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ  ...."  എന്നീ   വരികള്‍  ഉണ്ടായതും . 
എന്ത് കൊണ്ടു നമുക്ക് അങ്ങനെ ചിന്തിച്ചു കൂടാ . എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി . ഒരു സാനിട്ടോറിയം പണിതു കൂടാ . അതല്ലേ കുറച്ചു  കൂടി ശാശ്വത പരിഹാരം . 

Monday, November 29, 2010

എന്തിനിങ്ങനെ വിടു പണി ചെയ്യണം

2000 ത്തില്‍ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സ്റ്റോക്ക് ഹോമില്‍ചേര്‍ന്ന 120 രാജ്യങ്ങളുടെസമിതി 12 കീടനാശിനികള്‍ നിരോധിക്കാനുള്ള പ്രോട്ടോകോളില്‍ ഒപ്പ് വെച്ചു .പോപ്സ് എന്ന് അറിയപ്പെടുന്ന , അത്യന്തം വിനാശകാരികളായ ഈ കീടനാശിനികളെ Dirty Dozenഎന്നാണു സമിതി വിശേഷിപ്പിച്ചത് . നിരോധിക്കാന്‍ ഉദ്ദേശിച്ച ഡൈക്ളോഡ് യ്ന്‍ എന്നഗ്രൂപ്പില്‍ ആദ്യം എന്റോസള്‍ഫാനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതിനെ ക്ളോറിനേറ്റഡ്സൈക്ലിക്ക് ഡയോളിന്റെ സള്‍ഫ്യൂറസ് ആസിഡ് എന്നഗ്രൂപ്പിലേക്ക് മാറ്റി . ഇതിനെ നിരോധനത്തില്‍ നിന്നും രക്ഷപ്പെടുത്തി.ഇങ്ങിനെ രക്ഷപ്പെടുത്താന്‍
എന്റോസള്‍ഫാന്‍ നിര്‍മ്മാണ കമ്പനികളും അവരുടെ രാഷ്ട്രീയ ശക്തികളും അതി സമര്‍ത്തമായചരടു വലിച്ചു .POP റിവ്യൂ കമ്മിറ്റികളിലെ കഴിഞ്ഞ അഞ്ച് യോഗങ്ങളിലും എന്റോസള്‍ഫാനു വേണ്ടി അവരുടെ താല്പ്പര്യം സംരക്ഷിക്കുന്നതിന്നു വേണ്ടി ശക്തമായി നിലകൊള്ളുന്നത് ഇന്ത്യാ മഹാരാജ്യമാണ്. നമ്മുടെ ഗവര്‍മെന്റിന്റെപൊതു സമീപനം ഇങ്ങനെ ആവുന്നതില്‍ അത്ഭുതപ്പെറ്റാനി ല്ല . ഇന്ത്യമാത്രമല്ല ലോകത്തിലേതന്നെ ഏറ്റവവും വലിയ വ്യവസായ ദുരന്തമായിരുന്നല്ലോ ഭോപ്പാല്‍ ദുരന്തം .
1984 ഡിസംബര്‍ 3 നമുക്ക് മറക്കാന്‍ കഴിയില്ല . ഇങ്ങിനെയൊരു അപകടത്തിനുള്ള സാദ്ധ്യത വ്യാവസായിക വിദഗ്ദര്‍ കണക്ക് കൂട്ടിയിരുന്നെങ്കിലും ഇത്രയും ഭീകരത ആരും പ്രതീക്ഷിച്ചിരുന്നില്ല . അതിനാല്‍ അപകടം നടന്ന അര്‍ദ്ധരാത്രിയില്‍ എന്തു ചെയ്യണ മെന്നറിയാതെ രാജ്യം സ്തബ്ധരായി. പിന്നീട് ഇന്നുവരെ നാം കണ്ടുകൊണ്ടിരിക്കുന്നത് ദുരന്തത്തെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് ഔദ്യോഗിക വിഭാഗങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ്.
ഭോപ്പാല്‍ ദുരന്തത്തിന്ന് മുമ്പും അതിന്ന് ശേഷവും വികസിത രാജ്യങ്ങളേയും മൂന്നാം ലോകരാജ്യങ്ങളേയും വേര്‍തിരിച്ചു കാണുന്നതും മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളേയും അതിലെ വിഭവങ്ങളേയും കൊള്ളചെയ്യുന്നതിന്നും ഒരു ദാക്ഷിണ്യവും കാണിക്കാറില്ല എന്നതാണു. വികസിത രാജ്യങ്ങളുടെ ഒരു ട്രംഞ്ചിങ്ങ് പ്രദേശവും കൂടിയായാണ് ഇന്നു മൂന്നാം ലോകരാജ്യങ്ങള്‍
മാരകമായ പാരിസ്തിതി തകരാരുണ്ടാക്കുന്ന എല്ലാ വ്യവസായങ്ങളും മാത്രമല്ല ആണവാവശിഷ്ടങ്ങള്‍ പോലും മൂന്നാം ലോകരാജ്യങ്ങളിലേക്ക് നിര്‍ബ്ബാധം തള്ളിക്കൊണ്ടിരിക്കുന്നു. ഭോപ്പാല്‍ ദുരന്തം സഭവിച്ചത്‌ നോക്കുക.. ഇതുപോലുള്ള അപകടം ഒഴിവാക്കുന്നതിന്ന് വികസിതരാജ്യങ്ങളില്‍ ഒട്ടേറേ സുരക്ഷാ നടപടികള്‍ ഉണ്ടു. അതില്‍ ഒന്ന് മീതൈല്‍ ഐസോസൈനേറ്റ് എന്നരാസവസ്തു അന്തരീക്ഷ ഊഷ്മാവില്‍ എത്താതെ തണുപ്പിച്ചു കൊണ്ടിരിക്കണം എന്നത്. മറ്റൊന്ന് ഇത് ചെറിയ ബാരലുകളിലേ സൂക്ഷിക്കാവൂ എന്നതാണ്.ഇല്ലെങ്കില്‍ പൊട്ടിത്തെറിക്കുള്ള സാദ്ധ്യത കൂടുതലാ ണ് മീതൈല്‍ ഐസോസൈനേറ്റ് എന്ന രാസ വസ്തുവില്‍ നിന്നാണു സെവിന്‍ എന്ന കീടനാശിനി ഉണ്ടാക്കുന്നത്. 

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയില്‍ ഉല്പ്പാദിപ്പിച്ചിരുന്നത് സെവിനായിരുന്നു. അതിനെ തണുപ്പിക്കാനായി വേണ്ടിവരുന്ന ഇലക്ട്രിസിറ്റി ലാഭിക്കാന്‍ അതിന്നു വേണ്ടിയുള്ള സംവിധാനങ്ങള്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക എന്നത് ഇവിടുത്തെ സ്ഥിരം പരിപാടിയായിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്ന കമ്പനി ഡയറക്റ്റര്‍ വാറല്‍ ആന്‍ഡേഴ്സിനെ ഇന്ത്യയില്‍ നിന്നും രാക്ക് രാമാനം തടി തപ്പുന്നതിന്ന് എല്ലാ വിധ സഹായവും സംരക്ഷണവും നല്കിയത് ഈരാജ്യത്തെ ഭരണകൂടമാണ്, സര്‍ക്കാറാണ്. തുടര്‍ന്നുണ്ടായ കോടതി നടപടികളും വിധിയും എപ്രകാരമാണെന്ന് ഓര്‍ക്കുമല്ലോ  ഇവിടേയും കൊടും ഭീകരരായ വിഷമരുന്നു കുറ്റവാളികളെ സമര്‍ത്തമായി എങ്ങിനെ രക്ഷപ്പെറ്റുത്തുന്നു എന്നതിന്റെ നാടക കാഴ്ചകാള്‍ക്കാണ് നമ്മളിപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.  

ശാസ്ത്രം മനുഷ്യാ നന്മയ്ക്കോ അതോ തിന്മയ്ക്കോ ?

-
എന്‍ഡോസള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു പ്രധാനമായും ഓര്‍ഗാനോ ക്ളോറിന്‍ ആണ്. ടര്‍പ്പന്റയിനോട് സദൃശ്യമായ മണമുള്ള ഇതിന്റെ നിറം കാപ്പിയോ അതിന്റെ നേര്‍ത്ത വകഭേദമോ ആണ്.. രണ്ടുതരം മിശ്രിത രൂപങ്ങളില്‍ ഇത് മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ് .ഹെസ്റ്റ്,എക്സല്‍ ഇന്റ്രസ്റ്റീസ്,ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ് ,ഇ ഐ സി പ്യാരി എന്നിവരാണ് എന്‍ഡോസള്‍ഫാന്‍ ഉല്പ്പാദിപ്പിക്കുന്ന കമ്പനികള്‍ ഇവരില്‍ പലരും വൈദ്യ ശാസ്ത്ര മേഖലയില്‍ ആധിപത്യം വഹിക്കുന്ന മരുന്നു നിര്‍മ്മാണ കമ്പനികളുമാണ്.. ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉല്പ്പാധിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. ഉല്പ്പാദനത്തിന്റെ  നല്ലൊരു പങ്ക് ഇപ്പോഴും ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. 13180 മെട്രിക്ക് ടണ്‍ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിന്നു കയറ്റി അയക്കുകയും 4599 മെട്രിക്ക് ടണ്‍ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും ചെയ്യുന്നു.
1774 ല്‍ കാള്‍ വിജിലംഷിലെ എന്ന സ്വീഡീഷ് ശാസ്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ചെടുത്തത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ശത്രു വിഭാഗത്തിന്റെ ജീവജാലങ്ങളേയും  പരിസ്ഥിതിയേയും കൊന്നൊടുക്കുവാനുള്ള രാസായുധമായി ഇത് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഇത് കീട നാശിനി എന്നനിലയിലേക്ക് വേഷം മാറി രൂപം മാറി. നമ്മുടെരാജ്യത്ത് രാസ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് 50 വര്‍ഷത്തിലധികമായി എങ്കിലും
എന്‍ഡോസള്‍ഫാന്‍ അവതരിച്ചിട്ട് 30 വര്‍ഷമേ ആയിട്ടുള്ളു . “ദൈവം 91 മൂലകങ്ങള്‍ നിര്‍മ്മിച്ചു മനുഷ്യന്‍ ഒരു ഡസനിലും കുറവ് മൂലകങ്ങളേ വേര്‍തിരിച്ചെടുത്തു. പക്ഷെ ചെകുത്താന്‍ ഒരേയൊരു മൂലകം ശൃഷ്ടിച്ചു അതാണ് ക്ളോറിന്‍ ”ശാസ്ത്രജ്ഞന്മാരുടെ വാക്കുകളാണിത്. രാസപ്രക്രിയയിലൂടെ ക്ലോറിന്‍ കാര്‍ബണുമായി പ്രതിപ്രവൃത്തിച്ചാണ് ജൈവക്ളോറിന്‍ ഉണ്ടാവുന്നത്. എന്റോസള്‍ഫാന്‍ ജൈവ ക്ളോറിന്‍ അടങ്ങിയ ഒരു കീട നാശിനിയാണ്. ജീവികളുടെ ശരീരത്തിലും അന്തരീക്ഷത്തിലും നശിക്കാതെ നില നില്ക്കുന്നതും വിഭജിക്കാന്‍ കഴിയാത്തതുമാണ് ജൈവക്ളോറിന്‍ .ഇതു ശരീരത്തിലെ കൊഴുപ്പില്‍ നന്നായി അലിയുന്നു.അതിനാല്‍ ജൈവ വര്‍ദ്ധനം എന്ന പ്രക്രിയയിലൂടെ ശരീരത്തില്‍ഇതിന്റെ അളവ് വര്‍ദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയില്‍ രാസ വസ്തു കലരുന്നതോടെ അത് ഭക്ഷിക്കുന്ന ജീവികളുടെ ശരീരത്തില്‍ ഈ രാസവസ്തു എത്തിപ്പെട്ട്
നിലനില്ക്കുകയും ക്രമീകമായി തോത് കൂടിവരികയും ചെയ്യുന്ന പ്രക്രിയയാണ് ജൈവവര്‍ദ്ധനം. വെള്ളത്തിലും പഴവര്‍ഗ്ഗങ്ങളിലും എന്റോസള്‍ഫാന്റെ അര്‍ദ്ധജീവിതം (രാസ ഗുണത്തോടെ വീര്യം നിലനില്ക്കുന്ന അവസ്ഥ​‍മൂന്ന് ദിവസം മുതല്‍ ഏഴു ദിവസം വരെയാണെന്ന് കണക്കാക്കാം . എന്നാല്‍ മണ്‍ കൂനകളില്‍ ഈ കാലയളവ് 60 ദിവസം മുതല്‍ 600 ദിവസം വരേയാണ്.
മണ്ണീലെ സൂഷ്മ ജൈവ ജാലങ്ങളെ ഓര്‍ഗ്ഗാനോ ക്ലോറിന്‍ നശിപ്പിക്കുന്നതോ ,മണ്ണിന്റെ ജൈവസ്വഭാവത്തെ തടയുന്നതോ ആവാം ഇതിന്റെ കാരണം . ഈ രണ്ട് കാലയളവുകള്‍ക്കിടയില്‍ മത്സ്യ മാംസങ്ങള്‍ ധാന്യ പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും മണ്ണുമായി പെരുമാറുകയും ചെയ്യുന്ന മനുഷ്യന്റേയും ജീവികളുടെയും ശരീരത്തില്‍ കീടനാശിനി എത്തിപ്പെടാനും കൊഴുപ്പില്‍ ജൈവക്ലോറിന്‍ കലരാനുമുള്ള സാഹചര്യം നിലനില്ക്കുന്നു.   ആവാസവ്യവസ്ഥ   മുഴുവന്‍ വിഷമയമായി മാറുകയും ജീവികള്‍ ആ വിഷത്തിന്ന് വിധേയമാവുകയും ചെയ്യുന്ന രാസവിഷ പരിചംക്രമണത്തിന്റെ സമഗ്രമായ ഒരു വ്യവസ്ഥയാണ്​‍ ഇങ്ങനെ ഉണ്ടാവുന്നത് .പൊതുവായ സ്വഭാവ സവിശേഷതകള്‍ക്കകത്ത് തന്നേയുള്ള ഓരോരോ ജൈവ സാങ്കേതിക പ്രവര്‍ത്തന വ്യവസ്ഥകളാണ് ജീവികള്‍ .
ഒരു പൊതു വ്യവസ്ഥയുടെ ഭാഗമായ സവിശേഷതകളാണ് ജീവന്‍ എന്ന പ്രതിഭാസം നിലനില്ക്കുന്നത് എന്നിതു സൂചിപ്പിക്കുന്നു.
ക്രമാനുഗതമായി ഉണ്ടാകുന്ന ജനിതകമായ അട്ടിമറി ജീവന്റെ സാമാന്യവും സവിശേഷവുമായ ഈ അവസ്ഥയില്‍ ജീവികളുടെ ജൈവ സ്വഭാവത്തില്‍ മാരകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഊഹിക്കാന്‍ വലിയ ശാസ്ത്രബോധമൊന്നും

ആവശ്യമില്ല .എന്‍ഡോസള്‍ഫാന്‍ -കാര്‍സിനോജനിക്ക്, ഇമ്യൂണിസ്റ്ററി  സപ്രഷല്‍ എന്നീ സ്വഭാവ സവിശേഷതകളുള്ളതായി ശാസ്ത്രം സമ്മതിച്ചിട്ടുണ്ട് .ഇത്തരം നാശകാരിയായ സ്വഭാവങ്ങളുള്ള എന്റോസള്‍ഫാന്‍ ഉണ്ടാക്കാനും അതു കൃഷിക്ക് വേണ്ടി നിര്‍ദ്ദേശിക്കുവാനുംശാസ്ത്രത്തിന്ന് യാതൊരു ചിന്താക്കുഴപ്പവും ഉണ്ടായില്ല . പക്ഷെ രോഗങ്ങളുടെ കാരണം എന്റോസള്‍ഫാനാണെന്ന് പറയേണ്ടി വരുന്ന ഘട്ടം വരുമ്പോള്‍ ഇന്നത്തെ ശാസ്ത്രവും ശാസ്ത്രജ്ഞരും പൊട്ടന്‍ കളികളിക്കുന്നു. ശാസ്ത്രം മനുഷ്യാ നന്മയ്ക്കോ അതോ തിന്മയ്ക്കോ ?

ആതിരപ്പള്ളി പദ്ധതിയും എന്‍ഡോസള്‍ഫാനും


ആതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്കാനാവില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ്  പറഞ്ഞിരുന്നു .  പദ്ധതി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡും വനംവകുപ്പും നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതു കൊണ്ടാണ്  ഇതെന്നാണ്  ശ്രീ . ജയറാം രമേശ് പറഞ്ഞത്. പഠനങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അനുമതി നല്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . ഒന്ന് ചോദിച്ചോട്ടെ ജയറാം രമേശ് സാറെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍  ഇനി ഏതു കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്‌ ആണ് വരാനുള്ളത്.? എന്‍ഡോസള്‍ഫാന്‍ പരിസ്ഥിതിക്ക് ഒരു ആഘാതവും ഉണ്ടാക്കിയില്ലേ സാറെ ? അവിടെ നൂറു കണക്കിനാളുകള്‍ മരിച്ചു,  ആയിരക്കണക്കിനാളുകള്‍ ദുരിതവും പേറി ഇന്നും  ജീവിക്കുന്നു ഇത് കാണാന്‍ സാറിന് കണ്ണില്ലേ അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ സാറെ ? 

എച്ച്.ഐ. എല്‍ മാര്‍ച്ച്‌


 പ്ലാന്റേഷന്‍ കോര്‍പറേന്റെ കശുമാവിന്‍തോട്ടങ്ങളില്‍ തേയില കൊതുകുകളെ നശിപ്പിക്കാനായി കാല്‍നൂറ്റാണ്ടോളം എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി വായുവും ജലവും മണ്ണും വിഷമയമായി. കാസര്‍കോട് ജില്ലയിലെ 11പഞ്ചായത്തുകളിലായി ആയിരക്കണക്കിന്‌ ആളുകളാണ്‌ വിവിധ അസുഖങ്ങള്‍ ബാധിച്ച്‌ ചികില്‍സയിലുള്ളത്‌. 500ഓളം പേര്‍ അസുഖത്തെ തുടര്‍ന്ന്‌ മരണപ്പെട്ടിരുന്നു. ഗര്‍ഭസ്ഥശിശുക്കള്‍പോലും വൈകല്യങ്ങളോടെ പിറന്നുവീഴുന്നു. എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ രോഗികളുടെ രക്തത്തില്‍പോലും കീടനാശിനിയുടെ അംശങ്ങള്‍കണ്ടെത്തിയിരുന്നു. നാഡീ സംബന്ധമായ തകരാറുകളാലും ബുദ്ധിവൈകല്യത്താലും പ്രത്യുല്‍പാദന ന്യൂനതകളാലും ഈ മേഖലയിലുള്ളവര്‍ ദുരിതത്തിലാണ്‌. എന്‍മകജെ, കുമ്പഡാജെ, ബദിയടുക്ക, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍, പള്ളിക്കര, കോടോം-ബേളൂര്‍, പുല്ലൂര്‍-പെരിയ, പനത്തടി, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌.
സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ എറണാകുളം ഏലൂരിലാണ്‌ കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണ ഫാക്ടറി ഉള്ളത്‌. എച്ച്.ഐ.എല്ലി  ലെ എന്‍ഡോ സള്‍ഫാന്‍ ഉത്പാദനം നിര്‍ത്തി വെയ്ക്കണം എന്നു അവശ്യപ്പെട്ടുകൊണ്ട്  ഡി വൈ എഫ്  ഐ നവംബര്‍ 22 തിങ്കളാഴ്ച മാര്‍ച്ച്‌ സംഘടിപ്പിക്കുകയുണ്ടായി.  ഡി വൈ എഫ്  ഐ  സംസ്ഥാന സെക്രട്ടറി ടി. വി രാജേഷ്‌  മാര്‍ച്ച്‌ ഉത്ഘാടനം  ചെയ്തു 

Sunday, November 28, 2010

ഇനി എങ്കിലും കണ്ണ് തുറക്കൂ

ഇനി എങ്കിലും കണ്ണ് തുറക്കുമോ കെ .വി തോമസ്‌ സാറെ ?
അല്ലെങ്കില്‍ ഒരു ടൂറിസം പാക്കേജ് കുമ്പളങ്ങി പോലെ പ്രഖ്യാപിക്കാം എന്തേ ?  

കാസര്‍ഗോഡ്‌ 300 പേരുടെ മരണത്തിനിടയാക്കിയ എന്‍ഡോസള്‍ഫാന്‍ ‘മൃദുകീടനാശിനി’യെന്നു നിര്‍മാതാക്കള്‍


ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ മുന്നൂറിലധികം പേരുടെ മരണത്തിന്‌ ഇടയാക്കുകയും ആയിരത്തിലധികം പേരെ മാറാരോഗങ്ങള്‍ക്ക്‌ അടിമയാക്കുകയും ചെയ്‌ത എന്‍ഡോസള്‍ഫാന്‍ വിഷം വെറും ‘മൃദുകീടനാശിനി’ യാണെന്ന വാദവുമായി എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ രംഗത്തെത്തി. വരുന്ന 11 ന്‌ ജനീവയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ റിവ്യൂ കമ്മിറ്റി നടക്കാനിരിക്കെയൊണ്‌ പുതിയ നീക്കം. കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ എന്ന സംഘടന നടത്തിയ പഠനങ്ങള്‍ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടി സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്‍ സെക്രട്ടേറിയറ്റിന്റെ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി ഡൊനാള്‍ഡ്‌ കൂപ്പര്‍ക്ക്‌ എന്‍ഡോസള്‍ഫാന്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്‍ഡ്‌ ഫോര്‍മുലേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യയില്‍നിന്നുളള പരിസ്‌ഥിതി-സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമെന്നും പ്രകടനം നടത്തുമെന്നുമുളള ‘ഭീഷണി’മുന്‍കൂട്ടി കണ്ടാണ്‌ കത്ത്‌.
കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത്‌ ജലത്തിലും മനുഷ്യരുടെ രക്‌തത്തിലും വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ വിഷമടങ്ങിയിട്ടുണ്ടെന്ന്‌ സംഘടനയുടെ പഠനത്തില്‍ വ്യക്‌തമായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ദുരിതങ്ങളുടെ ശാസ്‌ത്രീയ റിപ്പോര്‍ട്ട്‌ കൂടി പൂഴ്‌ത്തി വച്ചാണ്‌ വിഷത്തെ വെളളപൂശാന്‍ നിര്‍മാതാക്കള്‍ ഇറങ്ങിയിരിക്കുന്നത്‌. ഈ വിഷത്തെ മൃദുകീടനാശിനിയാണെന്ന്‌ അറിയിച്ച്‌ നിര്‍മാതാക്കള്‍ ജുണില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‌ കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്ക്‌ അയച്ച കത്തിന്റെ കോപ്പി കൂടി ചേര്‍ത്താണ്‌ സ്‌റ്റോക്‌ ഹോം കണ്‍വന്‍ഷന്‍ സെക്രട്ടറി കൂപ്പര്‍ക്ക്‌ നിര്‍മാതാക്കള്‍ കത്തയച്ചിരിക്കുന്നത്‌.സമ്മേളനത്തിന്റെ പ്രതിനിധികള്‍ക്ക്‌ ഈ കത്തുകള്‍ വിതരണം ചെയ്യണമെന്നും നിര്‍മാതാക്കള്‍ കൂപ്പറോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. സമ്മേളനത്തിനുളള പ്രതിനിധികള്‍ ജനീവയിലേയ്‌ക്ക് അടുത്തദിവസം പുറപ്പെടാനിരിക്കെയാണ്‌ പുതിയ അടവ്‌.
ഹൈക്കോടതി നിര്‍ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിരോധിക്കുകയും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ വി.എസ്‌. അച്യുതാനന്ദന്‍ അധികാരത്തിലെത്തിയ ശേഷം പെന്‍ഷന്‍ നല്‍കുകയും ചെയ്‌തിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ പക്ഷാഘാതം, ഞരമ്പ്‌ രോഗം, അന്തസ്രാവ ഗ്രന്ഥികളുടെ പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങളാണ്‌ കണ്ടുവരുന്നത്‌. ഈ വിഷം തലമുറകളിലേയക്കു പകരുന്നതിനാല്‍ പ്രത്യാഘാതം നിര്‍ണയിക്കാനുമാവില്ല. ദുരിത ബാധിതരായ നിരവധി പേര്‍ എന്‍മകജെ, മൂളിയാര്‍, പദ്‌രേ, സ്വര്‍ഗം എന്നീ സ്‌ഥലങ്ങളില്‍ നരകയാതന അനുഭവിക്കുമ്പോഴാണ്‌ കണ്ണടച്ച്‌ ഇരുട്ടാക്കി നിര്‍മാതാക്കള്‍ വിഷത്തിന്‌ ഗുഡ്‌സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌.
എന്‍ഡോസള്‍ഫാന്റെ ഉത്‌പാദനം അവസാനിപ്പിക്കണമെന്നും പരിസ്‌ഥിതിയ്‌ക്കും മനുഷ്യനും ദോഷം വരുത്തുന്ന വിഷം നിരോധിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യമെങ്കിലും കേന്ദ്രം ഇതിനു തയാറല്ല. റോമില്‍ വച്ച്‌ കഴിഞ്ഞ തവണ നടന്ന റോട്ടര്‍ഡാം കണ്‍വെന്‍ഷനില്‍ എന്‍ഡോള്‍ഫാന്‍ നിരോധിക്കണ്ടെന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി ആര്‍.എസ്‌.ഖ്വാജ സ്വീകരിച്ചത്‌. എന്‍ഡോസള്‍ഫാനില്‍ ദോഷകരമായി ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെ എതിര്‍ത്ത ഇന്ത്യയില്‍ നിന്നുളള പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ശരിയായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും വായ്‌മൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. ഇക്കാര്യം ‘മംഗള’ത്തില്‍ റിപ്പോര്‍ട്ട്‌ വന്നതോടെ എന്‍ഡോസള്‍ഫാനെ സംരക്ഷിക്കുന്ന കേന്ദ്ര നിലപാടില്‍ വി.എസ്‌. അച്യുതാനന്ദന്‍ ശക്‌തമായി പ്രതിഷേധിച്ചിരുന്നു. ഇന്ത്യയുടെ ശക്‌തമായ എതിര്‍പ്പ്‌ മൂലമാണ്‌ എന്‍ഡോസള്‍ഫാനെ മാരകവ രാസവസ്‌തുക്കളുടെ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. എന്നാല്‍ ശാസ്‌ത്രജ്‌ഞന്മാര്‍ ഉള്‍പ്പെടുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്റെ മാരകമായ ദോഷങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക-സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനായി ജനീവയില്‍ യോഗം ചേരാനിരിക്കെയാണ്‌ നിര്‍മാതാക്കളുടെ തന്ത്രം. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്ക്‌ അനുകൂലമായ നടപടിയാണോ കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ സ്വീകരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല
 article taken from http://kasargodnews.com

എന്‍ഡോസള്‍ഫാന്‍: ഉടനെ വേണ്ടത് നിരോധനം

എന്‍ഡോസള്‍ഫാന്‍ അപകടകാരിയോ എന്നറിയാന്‍ ഇനിയും പഠനങ്ങള്‍ക്ക് അധികൃതര്‍ കാത്തിരിക്കെ ഇരകളുടെ ദുരിതം തുടരുകയാണ്. കേരളത്തില്‍ ഈ കീടനാശിനി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, അതിനു മുമ്പ് രണ്ടു പതിറ്റാണ്ടുകാലം കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ അത് തളിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിക്കാറായില്ല. ശനിയാഴ്ച പള്ളത്തടുക്കയിലെ കവിത എന്ന യുവതി മരിച്ചു. ജന്മനാ ബുദ്ധിമാന്ദ്യവും വളര്‍ച്ചക്കുറവുമുണ്ടായിരുന്നു. നാവ് എപ്പോഴും പുറത്തിട്ട് ജീവിച്ച കവിതയെപ്പോലുള്ളവര്‍ ഇങ്ങനെ നരകിച്ചു കഴിയേണ്ടിവന്നതിന് എന്‍ഡോസള്‍ഫാന്‍ തന്നെയോ കാരണമെന്ന് ഇനിയും പരിശോധിച്ചിട്ട് വേണമത്രെ. മൂന്നുവര്‍ഷം മുമ്പാണ് കവിതയുടെ അച്ഛന്‍ വെങ്കപ്പനായിക് കീടനാശിനിജന്യരോഗം മൂലം മരണപ്പെട്ടത്. കവിതയുടെ ജ്യേഷ്ഠന്‍ നാരായണനും ബുദ്ധിമാന്ദ്യമുണ്ട്. ബുദ്ധിമാന്ദ്യവും അര്‍ബുദവും ജന്മവൈകല്യങ്ങളും ത്വക്‌രോഗങ്ങളുമെല്ലാമായി കാസര്‍കോട്ടെ 15 ഗ്രാമങ്ങളിലായി അഞ്ഞൂറിലധികം മനുഷ്യര്‍ മരിച്ചു. 900ത്തോളം പേര്‍ രോഗബാധിതരായി കഴിയുന്നു. കീടനാശിനി പ്രയോഗിച്ച പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ യാതനയിലാണ്. ഒരു പ്രദേശത്ത് എന്തുകൊണ്ടിത്തരം അസാധാരണ രോഗങ്ങള്‍ ഉണ്ടാകുന്നു? എന്‍ഡോസള്‍ഫാനാണ് ഇതിന് ഹേതു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് അടക്കം പലരും പറയുന്നു. തര്‍ക്കമുണ്ടാക്കി വലിയ കമ്പനികളെ സംരക്ഷിക്കലാണ് ലക്ഷ്യമെങ്കില്‍ ഇതൊക്കെ കൊള്ളാം. അല്ല, ജനങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്നുണ്ടെങ്കില്‍ വേണ്ടത് ഇനിയൊരു പഠന വ്യായാമത്തിന്റെ പേരു പറഞ്ഞ് എന്‍ഡോസള്‍ഫാന് അനുമതി പുനഃസ്ഥാപിക്കുകയല്ല, മറിച്ച് എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമാണെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കാനാവാത്തിടത്തോളം കാലം ഇന്ത്യ മുഴുവന്‍ അത് നിരോധിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നു എന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. റോട്ടര്‍ഡാം, സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനുകളില്‍ ഈ രാസവിഷം ലോകവ്യാപകമായി നിരോധിക്കാന്‍ ശ്രമം നടന്നപ്പോഴൊക്കെ ഇന്ത്യ അതിനെ ചെറുക്കുകയാണ് ചെയ്തത്. കഴിഞ്ഞമാസം നിരോധത്തെ എതിര്‍ത്ത ഏക രാജ്യം ഇന്ത്യയാണ്. ലോകത്തേറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്- അതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍. ഭോപാല്‍ ദുരന്തത്തോട് സമാനമാണ് കാസര്‍കോട്ടെ ദുരന്തം. എന്നിട്ടും എന്‍ഡോസള്‍ഫാനെതിരില്‍ തെളിവില്ലെന്ന് വാദിക്കുന്നവര്‍ ജീവച്ഛവങ്ങളായി കഴിയുന്നവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്. തര്‍ക്കമുയര്‍ന്നപ്പോള്‍ അത് ശമിപ്പിക്കാനെന്നോണം കേന്ദ്രമന്ത്രി ജയറാം രമേശ് പറയുന്നു, കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ നടത്തുമെന്ന്. പഠനം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ. ആ കാരണം പറഞ്ഞ് എന്‍ഡോസള്‍ഫാന് അനുമതി നല്‍കിക്കൂടാ. ദേശവ്യാപകമായി അതിന്റെ നിരോധം വൈകിക്കൂടാ. ഈ രാസപദാര്‍ഥം അപകടകാരിയാണ് എന്നതിനല്ല തെളിവ് ആവശ്യമുള്ളത്. മറിച്ചൊരു വാദമുണ്ടെങ്കില്‍ അക്കാര്യമാണ് തെളിയിക്കേണ്ടത്. എന്‍ഡോസള്‍ഫാനെപ്പറ്റി പഠിക്കാന്‍ ഡസനിലേറെ സമിതികള്‍ ഇറങ്ങിയതാണ്. പലതും പാതിവഴിക്ക് നിലച്ചു. തൊഴില്‍ജന്യരോഗങ്ങളെപ്പറ്റി പഠിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓക്യുപേഷനല്‍ ഹെല്‍ത്ത് 2001ല്‍ നടത്തിയ പഠനത്തിന്റെ ഫലം പുറത്തുവന്നില്ല. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലങ്ങളില്‍ പ്രത്യുല്‍പാദനപരവും നാഡീസംബന്ധിയുമായ രോഗങ്ങള്‍, ജന്മവൈകല്യങ്ങള്‍, അര്‍ബുദം, ബുദ്ധിമാന്ദ്യം തുടങ്ങിയവ ഉണ്ടാകുന്നു എന്ന് വിദേശങ്ങളിലെയും ഇന്ത്യയിലെയും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് ഒരിക്കല്‍ സര്‍ക്കാര്‍ സമിതി എന്‍ഡോസള്‍ഫാനെ ‘കുറ്റമുക്ത’മാക്കിയത്. അമേരിക്കയിലും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലും മറ്റനേകം സ്ഥലങ്ങളിലും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് പഠനങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാണ്.
ഏതു പഠനത്തെയും അപ്രസക്തമാക്കാന്‍ പോന്ന അനുഭവസാക്ഷ്യമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ കെടുതികള്‍. അതുതന്നെ മതി ഈ പദാര്‍ഥം എന്നെന്നേക്കും നിരോധിക്കാന്‍. ഉല്‍പാദകരുടെ താല്‍പര്യം മാത്രം നോക്കുന്നവര്‍ക്കാണ് ഈ കീടനാശിനി കര്‍ഷകരുടെ ‘ഉറ്റമിത്ര’മായി തോന്നുക. മുമ്പും ഇതുതന്നെയാണ് നടന്നിട്ടുള്ളത്. പുകവലി ആരോഗ്യത്തെ ഹനിക്കുന്നു എന്ന് കണ്ടെത്തിയശേഷം പതിറ്റാണ്ടുകളോളം ഉല്‍പാദകര്‍ അത് നിഷേധിച്ച് പ്രചാരണം നടത്തി. ഡി.ഡി.ടിയും രംഗത്തെത്തിയത് ‘കര്‍ഷകരുടെ ഉറ്റമിത്ര’മെന്ന പേരിലാണ്. അതിന്റെ ദോഷഫലങ്ങള്‍ വ്യക്തമായിട്ടും ഉല്‍പാദകര്‍ കുറേക്കാലം നിഷേധവും ചെറുത്തുനില്‍പുകളുമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ നമ്മെ ലജ്ജിപ്പിക്കുന്നത്, ആ വിഷം എത്ര ആയിരങ്ങളെ കൊന്നാലും നിരോധം വേണ്ടെന്ന് ശഠിച്ചത് നമ്മുടെ രാജ്യമാണ് എന്നതാണ്. സ്വന്തം ജനങ്ങളെയടക്കം ദുരിതങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടായാലും സര്‍ക്കാര്‍ കമ്പനികളുടെ ലാഭം കുറഞ്ഞുപോകരുതെന്നാണ് ഈ നിലപാടിന്റെ അര്‍ഥം. പ്രതിവര്‍ഷം 4500 ടണ്‍ എന്‍ഡോസള്‍ഫാനാണ് ഇന്ത്യക്കുള്ളില്‍ വിറ്റഴിക്കുന്നത്; 4000 ടണ്‍ കയറ്റുമതി ചെയ്യുന്നു. ജനതാല്‍പര്യമോ അതോ കമ്പനിതാല്‍പര്യമോ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്, ഇന്ത്യ ജനാധിപത്യരാജ്യമോ അതോ കോര്‍പറേറ്റ് ആധിപത്യരാജ്യമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇതിന്റെ ഉത്തരമാണ്, അതിനനുസരിച്ച പ്രവര്‍ത്തനമാണ് ഉടനെ വേണ്ടത്- പുതിയ പഠനങ്ങളല്ല 
article taken from http://kasargodnews.com/

എന്‍ഡോസള്‍ഫാന്‍


എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍  ഇനി ഏതു കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്‌ ആണ് വരാനുള്ളത്.
നൂറു കണക്കിനാളുകള്‍ മരിച്ചു,  ആയിരക്കണക്കിനാളുകള്‍ ദുരിതവും പേറി എന്നും ജീവിക്കുന്നു . ഇതൊന്നു കാണാന്‍ ജയറാം രമേശ്‌ സാറിന് കനിവ് ഉണ്ടാകുമോ ആവോ ?
കാന്‍സര്‍ ബാധിച്ചു ചത്ത്‌ ജീവിക്കുന്ന എത്രയോ ജനങ്ങളെ എങ്ങനെ കണ്ടില്ലെന്നു നടിക്കും ?.
ഈ രോഗ അവസ്ഥ സഹിക്ക വയ്യാതെ ആത്മഹത്യാ ചെയ്ത പാവപ്പെട്ട തൊഴിലാളിയുടെ  വീട്ടുകാരുടെ കണ്ണീര്‍ ആര് തുടയ്ക്കും ?
ഹോര്‍മോണ്‍ തകരാറ് മൂലം ജീവിതം ഇല്ലാതെ പോയവരെ ആര് സാന്ത്വനിപ്പിക്കും  ?
മണ്ണിലും വെള്ളത്തിലും മനുഷ്യരുടേയും മൃഗങ്ങളുടെയും രക്തത്തിലും മുലപ്പാലിലും എന്‍ഡോസള്‍ഫാന്‍തന്മാത്ര അടങ്ങിയിട്ടുണ്ട് എന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട്‌ കേന്ദ്ര മന്ത്രിമാര്‍ ഇനിയും  കണ്ടില്ല എന്നോ ?
ശരീരത്തിന്റെ രോഗ പ്രതിരോധ  ശേഷി ഇല്ലാതാക്കുന്ന്‍ ഈ മാരക വിഷത്തെ ക്കുറിച്ച് ഇനി എന്താണ്  പഠിക്കേണ്ടത് ?
ബുദ്ധി മാന്ദ്യവും  അംഗ വൈകല്യുവും  തുടര്‍ക്കഥ ആകുന്നതു തടയേണ്ട എന്നാണോ ?
അമേരിക്കയുള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ വിനാശകാരി ആയ ഈ കീട നാശിനിയാണെന്ന് തിരിച്ചറിഞ്ഞ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്  എന്നത് എന്തിനും ഏതിനും വിദേശ രാജ്യങ്ങളെ അനുകരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ അറിയുന്നില്ലേ ? തിരോംന്തോരത്തെ  ആകെ അടി മുടി മാറ്റി മറിക്കാന്‍ നടക്കുന്ന ശ്രീമാന്‍ ശശി തരൂര്‍ അവര്‍കള്‍ ഇതൊന്നും അറിഞ്ഞില്ലേ ആവോ .
പുഴയില്‍ മീനെ പിടിക്കാന്‍ എന്‍ഡോസള്‍ഫാന്‍ കലക്കുന്നവര്‍ അറിയുന്നുണ്ടാവില്ല ഇതിന്റെ  ഭീകരത .
റബ്ബര്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍  മരുന്ന് അടിച്ചവര്‍ ദുരിത ക്കയങ്ങളില്‍ ആണ് എന്നതും വിസ്മരിച്ചു കൂടാ .പ്ലാന്റെഷന്‍  കോര്‍പറേഷന്റെ   റബ്ബറിന്റെ  കറ വര്‍ദ്ധിക്കാനായും  ഇലയില്‍ കീടം  വരാതിരിക്കാനും  എന്‍ഡോസള്‍ഫാന്‍ ഹെലി കോപ്ടരില്‍ വീശിയടിച്ചതിന്റെ ദുരിതം പേറുന്ന തൊഴിലാളികള്‍ ഇനി എന്താണ്  ചെയ്യേണ്ടത് ?
കോര്‍പ്പറേറ്റ്  മാധ്യമങ്ങള്‍ക്ക്  ഇതു ഒരു വാര്‍ത്തയും അല്ലാലോ . ഐ പി എല്ലും കൊച്ചി ടീമും ചെങ്ങന്നൂര്‍ ദേവി തൃപ്പുത്താകുന്നതും ചക്കുളത്ത് കാവ്‌ പൊങ്കാലയുടെ ലൈവ് ദ്രിശ്യങ്ങളും ആണല്ലോ കൊടുക്കാനായി  താല്പര്യം .
കുട്ടനാട്  എന്തുകൊണ്ടാണ്  കാന്‍സര്‍ ഉണ്ടാകുന്നതു  എന്ന് ചിന്തിച്ചിട്ടുണ്ടോ ? വയലില്‍ കള നാശിനി ആയി തളിക്കുന്ന എന്‍ഡോസള്‍ഫാന്‍  വെള്ളത്തില്‍ കൂടിയും നെല്ലില്‍ കൂടിയും മനുഷ്യ ശരീരത്തു തന്നെ എത്തിയത് കൊണ്ടല്ലേ ?
കീടങ്ങളെ നശിപ്പിക്കാനായി  ഉള്ള പച്ച ക്കറികളില്‍ എല്ലാം എന്‍ഡോസള്‍ഫാന്‍  തളിക്കുന്നുണ്ട്   എന്നത് ഗൌരവ വിഷയമല്ലേ ?


ജൈവ കീട നശിനിക്ക് പകരം അധിക വിളവിനായി  എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തടയേണ്ട എന്നാണോ ?
എല്ലാം ചത്തൊടുങ്ങട്ടെ .................... ഈ ദുരിതക്കയങ്ങളില്‍    നിന്നവര്‍ രക്ഷ നേടുമല്ലോ
അല്ലയോ തോമസ്‌ മാഷേ, ജയറാം രമേശ്‌  സാറെ ഈ ജനങ്ങളുടെ കണ്ണിരിനു നിങ്ങള്‍ ഒരിക്കല്‍ സമാധാനം പറയേണ്ടി വരും  ഓര്‍ത്തോളു
പട്ടി പെറ്റാലും ഉടന്‍ ചാനല്‍ ചര്‍ച്ചക്കായി ഇറങ്ങുന്ന ചില അഭിനവ ബുദ്ധി ജീവികളെ ഇത് വരെ കണ്ടില്ല  ഉടനെ രംഗ പ്രവേശനം ചെയ്യു മായിരിക്കും അല്ലേ ?
ആരാന്റെ അമ്മക്ക്  ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേല് ആണ് അല്ലെ സാറന്‍മ്മാരെ ?
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സമഗ്രപാക്കേജ്‌ നടപ്പാക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്‌.  അത്  ഉടനടി നടപ്പാകട്ടെ  എന്ന് പ്രത്യാശിക്കാം