Saturday, February 26, 2011

സംസ്ഥാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപാ നിരക്കില്‍ അരി


പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് 14,235 റേഷന്‍കടകളിലൂടെ വിതരണം ചെയ്യുക. 70 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിമാസം 27 കോടിയുടെ അധിക ബാധ്യതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോഉള്ളവര്‍ക്ക് ഈ ആനുകൂല്യമില്ല. രണ്ടുലക്ഷത്തില്‍ താഴെ കാര്‍ഡുടമകളേ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടൂ.

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ പൊതുവിതരണ ശൃംഖലയില്‍നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപാ നിരക്കില്‍ അരി നല്‍കുന്നത്.

40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപാ നിരക്കില്‍ ഇപ്പോള്‍ അരി വിതരണംചെയ്യുന്നുണ്ട്. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന ബിപിഎല്‍ അരി രണ്ടു രൂപയ്ക്ക് വിതരണം ചെയ്യുമ്പോള്‍ കിലോയ്ക്ക് 4.20 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നു. എപിഎല്‍ കുടുംബങ്ങള്‍ക്കായി 8.90 രൂപയ്ക്ക് കിട്ടുന്ന അരിയും 6.70 രൂപയ്ക്ക് തരുന്ന ഗോതമ്പും രണ്ടു രൂപാ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ യഥാക്രമം 6.90 രൂപയും 4.70 രൂപയും സബ്സിഡി നല്‍കുന്നു.

മുഴുവന്‍ കുടുംബങ്ങളിലേക്കും രണ്ടു രൂപയുടെ അരി എത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റം തടയുന്നതില്‍ നിര്‍ണായകമാകും. രണ്ടു രൂപാ അരി പദ്ധതി ദുരുപയോഗിക്കപ്പെടാതിരിക്കാ
ന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.

വികസന സന്ദേശ യാത്ര

  • എല്ലാവര്‍ക്കും വീട് 
  • എല്ലാവര്‍ക്കും ഭക്ഷണം 
  • സാമൂഹ്യ സുരക്ഷ 
  • സമഗ്ര വികസനം
  • വികസന തുടര്‍ച്ച
  • ഭരണ സ്ഥിരത  
സ: കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വികസന സന്ദേശ യാത്രയുടെ ചിത്രങ്ങളിലേക്ക്

സ: എം കെ പ്രേമ ചന്ദ്രന്‍
 സ : മുല്ലക്കര രത്നാകരന്‍ 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 


ജോസ് തെറ്റയില്‍ , മന്ത്രി 
സ: കോടിയേരി ബാലകൃഷ്ണന്‍, അഡ്വ : സനല്‍ കുമാര്‍
സ: കോടിയേരി ബാലകൃഷ്ണന്‍, സ: റോയ് ഫിലിപ്പ് 
സ: കോടിയേരി ബാലകൃഷ്ണന്‍
സ്നേഹാദരവുകള്‍ ഏറ്റു വാങ്ങി , ജനനായകന്‍
സ: കോടിയേരി ബാലകൃഷ്ണന്‍, സ : ഉണ്ണികൃഷ്ണ പിള്ള ( ex MLA ), അഡ്വ : അനന്ത ഗോപന്‍ 

ലാല്‍ സലാം , സഖാക്കളേ ...................

ചിത്രങ്ങള്‍ : prasobh.adoor@gmail.com / aralipoovukal.blogspot.com



ഡി വൈ എഫ് ഐ വിളംബര ബൈക്ക് റാലി

സ കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥയുടെ മുന്നോടി ആയി ഡി വൈ എഫ് ഐ അടൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വിളംബര ബൈക്ക് റാലി 

Sunday, February 20, 2011

ഇന്‍ഫോപാര്‍ക്ക്: മൂന്ന് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരം-വി.എസ്.



കൊച്ചി:
അടുത്ത മൂന്ന് വര്‍ഷത്തിനകം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍  ഒരു
ലക്ഷം  തൊഴിലവസരങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍
പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി 51 ലക്ഷം
ചതുരശ്രയടി കെട്ടിടങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം
വ്യക്തമാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന്റെ ശിലാസ്ഥാപന
ചടങ്ങ് ഫോണിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എറണാകുളത്ത്
തന്നെയുണ്ടായിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടിയതുകാരണം
മുഖ്യമന്ത്രിക്ക് ഉദ്ഘാടനവേദിയിലേക്ക് എത്താനായില്ല. തുടര്‍ന്നാണ് ഉദ്ഘാടനം
ചെയ്തതായി ഫോണിലൂടെ പ്രഖ്യാപിക്കാനും പ്രസംഗം ഫോണ്‍ വഴി തന്നെ ഉദ്ഘാടന
വേദിയില്‍ കേള്‍പ്പിക്കാനും തീരുമാനിച്ചത്. മുന്‍ സര്‍ക്കാര്‍
സ്മാര്‍ട്ട്‌സിറ്റിയുടെ പേരില്‍ കൈമാറാനിരുന്ന ഇന്‍ഫോപാര്‍ക്ക്
കേന്ദ്രീകരിച്ച് സ്വപ്നസമാനമായ വികസന പദ്ധതികള്‍ നടപ്പാക്കാനായതില്‍
അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ
കാലയളവിലുണ്ടാക്കിയ കരാറിലെ എല്ലാ പോരായ്മകളും പരിഹരിച്ചു കൊണ്ടാണ് ഈ
സര്‍ക്കാര്‍ സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കുന്നത്. പദ്ധതി വൈകിയതിനെ
കുറിച്ച് ആക്ഷേപമുന്നയിക്കുന്നവരോട് പറയാനുള്ള മറുപടി ഇത് മാത്രമാണ്.
ജില്ലയില്‍ മറ്റ് ഐ.ടി. പാര്‍ക്കുകള്‍ പാടില്ല, വെറും 33000 തൊഴിലിന് പകരം
100 ഏക്കര്‍ ഭൂമി, കരാര്‍ ലംഘിച്ചാലും വസ്തു തിരിച്ചെടുക്കാന്‍
വ്യവസ്ഥയില്ലായ്മ എന്നിങ്ങനെ ഒട്ടേറെ പോരായ്മകള്‍ മുന്‍ സര്‍ക്കാരിന്റെ
കാലത്തെ കരാറില്‍ ഉണ്ടായിരുന്നു.
2009-10 സാമ്പത്തിക വര്‍ഷം ദേശീയ
ഐ.ടി. കയറ്റുമതി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം മാത്രമായിരുന്നപ്പോള്‍
ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ച 30 ശതമാനമായിരുന്നു. 72 ലേറെ ഐ. ടി.
കമ്പനികള്‍ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിലുണ്ട്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി
160 ഏക്കറിലാണ് 2500 കോടി രൂപയുടെ വികസനം. ഒരുലക്ഷം തൊഴിലവസരങ്ങളുണ്ടാകും.
ഇന്‍ഫോപാര്‍ക്കിനൊപ്പം
തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിലും രണ്ടാം ഘട്ട വികസനം നടക്കുകയാണ്.
70 ഏക്കറിലാണിത്. ഇതിനോട് ചേര്‍ന്ന് 428 ഏക്കറിലാണ് ടെക്‌നോസിറ്റി വിഭാവനം
ചെയ്തിരിക്കുന്നത്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ,ഐ. ടി അക്കാദമി
എന്നിവയും താമസിയാതെ യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫോപാര്‍ക്ക്
രണ്ടാംഘട്ടം മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖയും ചടങ്ങില്‍ പ്രകാശനം
ചെയ്തു.മാസ്റ്റര്‍ പ്ലാന്‍ ഡെവലപ്പേഴ്‌സ് ആയ അമേരിക്കയിലെ കാനന്‍ ഡിസൈന്‍
തയ്യാറാക്കിയ രൂപരേഖ മന്ത്രി ശര്‍മ്മയാണ് പ്രകാശനം ചെയ്തത്.

Thursday, February 17, 2011

പ്രണയദിനവും ചരിത്ര ബോധവും


ഫെബ്രുവരി പതിനാല് ലോകത്തെമ്പാടും ഉള്ള പ്രണയിച്ചവരും   ഇപ്പോള്‍  പ്രണയിക്കുന്നവരും  ഇനി പ്രണയിക്കാന്‍ പോകുന്നവരും പ്രണയം മനസ്സില്‍ കൊണ്ട് നടക്കുന്നവരും ഒക്കെ രഹസ്യമായും പരസ്യമായും  ആഘോഷിക്കുന്ന ദിനം.
തകര്‍ത്തു പിടിച്ചു  വാലന്റയിന്‍സ്  ഡേ മെസ്സേജ് , എസ് എം എസ് പ്രവാഹം. .
സാമ്പിള്‍1.  " perfect love is not phone calls/ messages . It is the silent smiles in memory of your sweet heart . Kanumbol chirikkunnathalla kanathappol orkkunnathanu sneham "
സാമ്പിള്‍2.  " ചുവന്ന റോസാപൂക്കളില്‍മുത്തമിടുന്ന മഞ്ഞു തുള്ളികള്‍ക്കായി  വീണ്ടും  ഒരു പ്രണയ കാലം   കൂടി വരവായി  ഫെബ്രുവരി 14 പ്രണയ ദിനാശംസകള്‍ "  
അങ്ങനെ ഇരിക്കെ എന്റെ മൊബൈലിലേക്ക് ഒരു  "ഹിന്ദു സഹോദരന്റെ" മെസ്സേജ് .  ആളിപ്പോള്‍ ഭയങ്കര ഡീസന്റ് ആണ് . പ്രേമം എന്നൊക്കെ കേട്ടാലെ വര്‍ജ്യം... വര്‍ജ്യം . ഭാഷ പോലും മാറിപ്പോയി . ഉദാത്തമായ സംഭാഷണ ശൈലി  ( വാസവദത്തയുടെ  കഥ  ഇപ്പോള്‍ സ്മരിക്കാവുന്നതാണ് ) . പണ്ട്  ഈ ഹിന്ദു സഹോദരന്‍ 
പ്രേമിച്ച പെണ്ണിന്റെ പേര്  ഒരു മാര്‍ക്കര്‍ കൊണ്ട് രാത്രിയില്‍ പുതക്കാന്‍ ഉള്ള  പുതപ്പു മൊത്തവും എഴുതിയ മഹാന്‍ ആണ്   വാലന്റയിന്‍സ്  ഡേ മെസ്സേജ്അദേഹം അയച്ച
മെസ്സേജ് ദാ  ഇങ്ങനെ
" on 14-02-1931 in morning time the legendary BHGATH SINGH, RAJGURU & SUKH DEV wre hanged to their  death . But today we don't even remember their names . We only celbrate Valentiens Day , Salute their their sacrifice . Plz spread  Be a Proud HINDU "


യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവം . ഈ ധീരന്മ്മാരെ എന്നാണ് തൂക്കിലേറ്റിയത്  ?
Bhagat_Singh.jpg
ഭഗത് സിംഗ്   ( 28 September 1907 – 23 March 1931)
rajguru-1.jpg
രാജ്‌ഗുരു (August 24, 1908 - 23  March , 1931)
DSC00452.JPG
സുഖ് ദേവ്  (15 May 1907 to March 23, 1931 )


ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ പ്രവര്‍ത്തകര്‍  ആയിരുന്നു ഭഗത് സിംഗ്  ,  രാജ്‌ഗുരു, സുഖ്‌ദേവ് . ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുവാൻ വേണ്ടി 1928 - ൽ സർ ജോൺ സൈമണിന്റെ സൈമൺ കമ്മീഷൻ രൂപവത്കരിച്ചു. എന്നാല്‍ സൈമൺ കമ്മീഷനിൽ ഇന്ത്യൻ പ്രധിനിധികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ  1928 ഒക്ടോബർ 30 -ന് ലാഹോറിൽ  വെച്ച്  നടന്ന വളരെ സമധാനപരമായ പ്രധിഷേധപ്രകടനത്തെ അന്നത്തെ  പോലീസ് മേധാവി ആയ സ്കോട്ടിന്റെ നേതൃത്വത്തിൽ  ലാത്തിച്ചാർജ് ചെയ്തു, ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്.  ഇതിനു തക്ക തിരിച്ചടി നല്കാന്‍   ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ പ്രവര്‍ത്തകര്‍ പദ്ധതി തയാറാക്കുകയും അതില്‍ അംഗങ്ങള്‍ ആയ  ഭഗത് സിംഗ്  ,  രാജ്‌ഗുരു, സുഖ്‌ദേവ്  എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു   അങ്ങനെ അവര്‍ ആക്രമണ പദ്ധതി തയാറാക്കി എന്നാല്‍ ആക്രമണത്തില്‍ അന്ന് ആള് മാറി   ജെ. പി സൗണ്ടേർസ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. 
1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു. 1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും , ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഈങ്ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ) എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. അവിടെ വെച്ച് അവര്‍ക്ക് രക്ഷ പെടുവാന്‍ കഴിയുമായിരുന്നു  പക്ഷെ അവര്‍  അതിനു മുതിര്‍ന്നില്ല
 വിചാരണ കൂടാതെ തടവുകാരെ ജയിലില്‍  പാര്‍പ്പിക്കുന്നതിനെതിരെയും .  രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെയും  ജയിലിൽ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു, മാസങ്ങള്‍  നീണ്ടുനിന്ന സമരത്തിനൊടുവിൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി. വിചാരണകൾക്കൊടുവിൽ ലാഹോർ ഗൂഡാലോചനയ്കും ജെ. പി സൗണ്ടേർസിന്റെ വധത്തിന്റെയും പേരിൽ ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവർക്കു വധശിക്ഷ വിധിച്ചു, 1931 മാർച്ച് 23 ന് അവർ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍  തൂക്കിലേറ്റപ്പെടുകയും ചെയ് തു.
അപ്പോള്‍ ഇതാണ് സംഭവം . അഞ്ചാം ക്ലാസ്സിന്റെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകം എടുത്തു വെച്ച് വായിച്ചിരുന്നു എങ്കില്‍ ഈ ഗതികേട് ഉണ്ടാകുമായിരുന്നോ "ഹിന്ദു സോദരാ ".
ഈ മൂന്ന് രാജ്യസ്നേഹികളും  ഹിന്ദു രാഷ്ടം ഉണ്ടാക്കാനുള്ള ശ്രമത്തിനിടക്ക് തൂക്കിലേറ്റപെട്ടവര്‍ അല്ല . മറിച്ച് ഭാരത ത്തിന്റെ  മണ്ണില്‍ നിന്നും വിദേശികളെ  തുരത്തി മാതൃഭുമിക്ക് സ്വാതന്ത്ര്യം നേടാനായി പൊരുതി മരിച്ചവര്‍ ആണ് . അതിനാല്‍  പ്രണയ ദിനത്തിനെതിരെ ഇറങ്ങി തിരിച്ചിരിക്കുന്ന  ഈ    ഹിന്ദു സഹോദരന്മ്മാര്‍     ദയവായി  പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ നല്‍കിയ ആ രക്തസാക്ഷികളെ അധിക്ഷേപിക്കരുത് ..................
വാല്‍ക്കഷണം : ഞങ്ങള്‍ ഡി വൈ എഫ് ഐ  ക്കാര്‍  ഈ രക്തസാക്ഷി  ദിനം മറക്കാറില്ല  . ചങ്കില്‍ ജീവനുള്ള കാലത്തോളം ഞങ്ങള്‍ അത് ആചരിക്കും
20100322dyfi-4.jpg
mel_230310_dyfi4.jpg

Monday, February 14, 2011

സംസ്ഥാന ബഡ്ജറ്റില്‍ പത്തനംതിട്ട ജില്ലക്ക് കോടികളുടെ വികസന പദ്ധതി


sabarimala-ayyappa-temple-photos-4.jpg
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ  ആദ്യ ഘട്ടം മകരത്തിനു മുന്‍പ്  നടപ്പിലാക്കും . പമ്പയില്‍ ആംബുലന്‍സു കള്‍ക്ക് പോകാനായി പ്രത്യക പാത. നിലയ്ക്കലിനെ ബേസ്  ക്യാമ്പ്‌ ആയി വികസിപ്പിക്കും 15000 ത്തിലധികം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഒരുക്കും . വലിയ നടപന്തലിനു രണ്ടാം നില പണിയും . സന്നിധാനത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് പമ്പയിലേക്ക് മടങ്ങാന്‍ പ്രത്യേക പാത . നൂറു കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതുമായി  ബന്ധപെട്ടു രാജു എബ്രഹാം എം എല്‍ എ സര്‍ക്കാരിനു പ്രത്യക നിവേദനം നല്‍കിയിരുന്നു .

തിരുവല്ലയില്‍ ബൈപാസ് എം സി റോഡിനു സമാന്തര പാതയും
ജില്ലയിലെ ഗതാഗത സൌകര്യം മെച്ചപെടുത്തുന്നതിനായി കോടികളുടെ പദ്ധതിയാണ്  പ്രഖ്യാപിച്ചിരിക്കുന്നത് . നേരിട്ടും അല്ലാതെയും ജില്ലയില്‍ കൂടി കടന്നു പോകുന്ന റോഡുകളുടെ നവീകരണവും നടക്കുന്നതോടെ ഗതാഗത മേഘലയില്‍ മുന്നേറ്റത്തിനു വഴി ഒരുങ്ങും .
road.jpg
സംസ്ഥാന ഹൈവേ യുടെ പുനരുദ്ധാരണ പദ്ധതിയില്‍
SH7 തിരുവല്ല - കോഴഞ്ചേരി - കുമ്പഴ പാത 30 KM,
SH9 കോട്ടയം- കോഴഞ്ചേരി  22.06 KM,
SH12 അമ്പലപ്പുഴ -തിരുവല്ല 27 KM ,
SH37 അടൂര്‍ -ശാസ്തംകോട്ട- ചവറ 40 KM പാതക്കും തുക വകയിരുത്തി .
സംസ്ഥാനത്തൊട്ടാകെ 765 കോടി വകയിരുത്തിയിട്ടുള്ള ജില്ലാ റോഡുകളുടെ വികസനത്തിനുള്ള പദ്ധതിയില്‍  തിരുവല്ല- മല്ലപ്പള്ളി പാത (14.1 കി മി ) അടൂര്‍ - കൈപ്പട്ടൂര്‍ (12 കി മി ) എന്നിവയും ഉള്‍പ്പെടുന്നു . അടൂര്‍ - കൈപ്പട്ടൂര്‍  പാതയുടെ വികസനത്തിനുള്ള സര്‍വ്വേ പൂര്‍ത്തിയായി . നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായി , ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ  അടൂര്‍ - കൈപ്പട്ടൂര്‍ പാതയുടെ വീതി കൂട്ടിയുള്ള വികസനമാണു നടക്കുക .
തിരുവല്ല ബൈപസ്സിന്റെ നിര്‍മ്മാണം കെ എസ് ടി പി ഏറ്റെടുക്കും

art-manikandan-punnakkal-mural-painting_small.jpg
ആറന്മുള വാസ്തു വിദ്യ ഗുരുകുലത്തിന്റെ വികസനത്തിന്‌ ഒരു കോടി രൂപ .
ഗുരുകുലത്തിന്റെ വികസനത്തിനായി  ജനുവരിയില്‍ നാല് ഏക്കര്‍ സ്ഥലം കൈമാറിയിരുന്നു . ആറന്മ്മുളയില്‍ സഹകരണ അക്കാദമിയുടെ ഉടമസ്ഥതയില്‍ ഉള്ള നാലേക്കര്‍  വിട്ടുകൊടുക്കാന്‍ മന്ത്രി  ജി സുധാകരന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും സാംസ്‌കാരിക മന്ത്രി എം എ ബേബിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്തതോടെ ആണ് ഈ സ്ഥലം ലഭ്യമായത് . ആസ്ഥാനം മന്ദിരം , ചുവര്‍  ചിത്ര  പെയിന്റിംഗ്   ഇന്‍സ്ടിറ്റൂറ്റ് , റീജിയണല്‍ ഡിസൈന്‍ സെന്റര്‍ , നാഷണല്‍ ആര്‍ക്കിടെക്ചറല്‍
മ്യൂസിയം എന്നിവ ഉള്‍പ്പെടുത്തും.

kerala_paadam_01.jpg

IMG_4848.jpg

സംഭരണ വിലയും നെല്‍ക്കര്‍ഷകരുടെ സന്തോഷവും ഇരട്ടിയായി നെല്ലിനു സംഭരണ വില ഉയര്‍ത്തിയതിനാല്‍ കര്‍ഷകരുടെ സന്തോഷം ഇരട്ടിയായി. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷി ഉപേക്ഷിച്ച കര്‍ഷകരെ പാടങ്ങളിലേക്ക് തിരിച്ചു കൊണ്ട് വന്നത് എല്‍ ഡി എഫ് സര്‍ക്കാരാണ് . യു ഡി എഫിന്റെ കാലത്ത് കിലോക്ക് ഏഴ് രൂപയില്‍ കിടന്ന നെല്ല് വില പടിപടിയായി ഉയര്‍ത്തി പതിനാല് രൂപയാക്കി. പ്രതികൂല സാഹചര്യങ്ങളില്‍ വിത്തും വളവും സൌജന്യ നിരക്കില്‍; നല്‍കി . കാലവര്‍ഷ കെടുതിയില്‍    കൃഷി നശിച്ചവര്‍ക്ക് വിത്തും വളവും സൌജന്യമായി നല്‍കി .

30234_206593.jpg
ജില്ലയാകെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലേക്ക്

അടൂരിലെ  കിന്‍ഫ്ര ഭക്ഷ്യ പാര്‍ക്കിനു രണ്ടു കോടി
Pilgrims_protest.jpg

KSRTC 11.jpg
കെ എസ്  ആര്‍ ടി സി ജില്ലയില്‍ പുതിയ സര്‍വ്വീസുകള്‍ തുടങ്ങും,   റാന്നിയില്‍  ഓപ്പറെറ്റിംഗ്  സെന്റര്‍ ആരംഭിക്കും  ഈ  ഓപ്പറെറ്റിംഗ്  സെന്റര്‍ വരുന്നതോടു കൂടി മലയോര പ്രദേശത്തിന്റെ യാത്ര ദുരിതത്തിന് അറുതിയാകും .

3898698469_1d281311b3.jpg
ആറന്മ്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ  സഹായം രണ്ടു ലക്ഷമായി ഉയര്‍ത്തി

 ജില്ലയില്‍ കെ എസ് എഫ്   ഇ പുതുതായി മൂന്നു ശാഖകള്‍ കൂടി ആരംഭിക്കുന്നു , കലഞ്ഞൂര്‍ , ഇരവിപേരൂര്‍ , വടശ്ശേരിക്കര എന്നിവടിങ്ങളില്‍ ആണിത് 
എം ജി സര്‍വ്വകലാശാലക്ക്  പതിനഞ്ചു കോടി രൂപയുടെ ധന സഹായം .


ജില്ലാ ആയുര്‍ വേദ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. ജില്ലയിലെ താലൂക്ക് ആശുപത്രികള്‍ക്കായി വികസന ഫണ്ട്‌ . സാമുഹ്യ ക്ഷേമത്തിന്  ഏറെ  ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ്  ആണ്  ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യു വരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യു കമ്മി 2006-11ല്‍ 15.5 ശതമാനമായി താഴ്ന്നു. ധനക്കമ്മിയും ഗണ്യമായി താഴ്ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല . നാടിന്റെ സമഗ്ര പുരോഗതിക്കു സാധാരണക്കാരനെ മറക്കാതെ ഉള്ള ഒരു ബജറ്റ് .........

അഭിവാദ്യങ്ങളോടെ


ജി പി പ്രശോഭ് കൃഷ്ണന്‍
ഡി എ കെ എഫ് പത്തനംതിട്ട
9847899196
aralipoovukal.blogspot.com

ബാലകൃഷ്ണപ്പിള്ളയും മുഖപ്രസംഗങ്ങളും


കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു മുന്‍മന്ത്രി ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌.കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മറ്റ് സംസ്ഥാനങ്ങളിലെ നേതക്കള്‍ അഴിമതിക്കേസില്‍പ്പെടുമ്പോള്‍ പോലും മുഖപ്രസംഗം എഴുതി അഴിമതിക്കെതിരെ കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ മനോരമയും മാതൃഭൂമിയും വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ പിള്ളയുടെ ജയില്‍ ശിക്ഷ ഉറപ്പാക്കിയിട്ട് 4 ദിവസം കഴിഞ്ഞെങ്കിലും മനോരമയോ മാതൃഭൂമിയോ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞെങ്കിലും ഒരു മുഖപ്രസംഗം എഴുതാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. 11 ആം തിയതി മുതല്‍ പിള്ളയുടെ വിഷയം കേരളത്തില്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് പക്ഷെ മനോരമയും മാതൃഭൂമിയും അവരുടെ മുഖപ്രസംഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം


11/02/2011

പത്താം തിയതിയാണ്‌ പിള്ളയെ ജയിലില്‍ അടക്കാനുള്ള വിധി വരുന്നത്.ആ സമയത്ത് കേരളത്തിലെ ന്യൂസ് ചാനലുകള്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ലൈവ് ചെയ്യുകയായിരുന്നു. പക്ഷെ പിള്ളയുടെ ശിക്ഷാവാര്‍ത്ത അറിഞ്ഞ ഉടന്‍ ബജറ്റ് ലൈവ് നിര്‍ത്തി വച്ച് അവര്‍ പിള്ള വിഷയം കവര്‍ ചെയ്തു. എന്ന് മാത്രമല്ല അന്നത്തെ ദിവസം ബജറ്റും പിള്ള വിഷയവും ഒരേ പ്രാധാന്യത്തോടെ കൊടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ പിറ്റേന്ന് മുഖപ്രസംഗം എഴുതിയപ്പോള്‍ മനോരമയും മാതൃഭൂമിയും ബജറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് തല്ലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്ന പതിവ് പോലും ഇവര്‍ ഉപേക്ഷിച്ചു.
മാതൃഭൂമി

മനോരമ




12/02/2011
ബജറ്റിന്‌ അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കരുതി നമുക്ക് വേണമെങ്കില്‍ ഒരു ദിവസം കാത്തിരിക്കാം എന്ന് വയ്ക്കുക. സ്വാഭാവികമായും പിറ്റേ ദിവസത്തെ പത്രത്തിലെങ്കിലും അഴിമതി വിരുദ്ധ മുഖപ്രസംഗം പ്രതീക്ഷിക്കാം. എന്നാല്‍ മാതൃഭൂമി വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടനവുമയൈ ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തേപ്പറ്റിയും മനോരമ കേരള കൌമുദിക്ക് 100 വയസ് ആയതിനെപ്പറ്റിയുമാണ്‌ മുഖപ്രസംഗം എഴുതിയത്
മാതൃഭൂമി

മനോരമ
13/02/2011
ഞായറാഴ്ച മനോരമക്ക് മുഖപ്രസംഗം ഇല്ല. എന്നാല്‍ മാതൃഭൂമിക്ക് ഉണ്ട്. രണ്ട് ദിവസം കൊണ്ട് പിള്ള വിവാദം കെട്ടടങ്ങിയിട്ടുമില്ല എന്ന് മാത്രമല്ല പിള്ളക്ക് യുഡിഫ് കൊട്ടാരക്കരയില്‍ വലിയ സ്വീകരണമൊരുക്കി. അവിടെ വച്ച് കെ.സുധാകരന്‍ എംപി കോടതിക്കെതിരെ ആഞടിച്ചു ജഡ്‌ജിമാരെ രാഷ്ട്രിയക്കാരുടെ തിണ്ണ നിരങ്ങികളായി ആക്ഷേപിച്ചു. ഗണേശ് കുമാര്‍ വി.എസിനെ നികൃഷ്ട ജീവി എന്ന് വരെ വിളിച്ചു. മാതൃഭൂമിയാണ്‌ വി.എസിനെ ബില്‍ഡപ്പ് ചെയ്യാന്‍ ഏറ്റവും അധികം ശ്രമിച്ച പത്രം. വി.എസിന്റെ ക്രഡിറ്റില്‍ നേടിയ പിള്ളക്കെതിരെ ഉള്ള വിധിയില്‍ സ്വാഭാവികമായും മാതൃഭൂമി പഴയ പിന്‍തുണ നല്‍കാന്‍ ബാധ്യസ്ഥരാണ്‌. വിധിക്കെതിരെ പ്രസംഗിച്ച പിള്ളയും മകനും എംപിയുമൊക്കെ വി.എസിനെ അധിക്ഷെപിക്കുമ്പോള്‍ അത്ലെങ്കില്‍ വി.എസ് വഴി കോടതിയെ അധിക്ഷേപിക്കുമ്പോള്‍ മാതൃഭൂമി ഒരു മുഖപ്രസംഗം കാച്ചുമെന്ന് സ്വാഭാവികായി പ്രതീക്ഷിക്കാം. പക്ഷെ അതുണ്ടായില്ല . ഈജിപ്തിലെ മാറ്റത്തിന്‌ മുന്നില്‍ വി.എസ് നിഷ്പ്രഭനാകാനായിരുന്നു വി.എസിന്റെ വിധി



14/02/2011
ഈജിപ്തിലെ വിഷയങ്ങളെ മാതൃഭൂമിക്ക് മാത്രമല്ല മനോരമക്കും പ്രധാനമാണ്‌ ഞായറാഴ്ച മുഖപ്രസംഗം ഇല്ലാത്തതിന്റെ കേട് തിങ്കളാഴ്ച മനോരമ തീര്‍ത്തു. അവര്‍ ഈജിപ്ത് വിഷയം മുഖപ്രസംഗം എഴുതി. എന്നാല്‍ മാതൃഭൂമിക്ക് പറയാനുള്ളത് വികസന രംഗത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിനെപ്പറ്റി ആയിരുന്നു. കോടതിയെ അധിക്ഷേപിച്ച സുധാകരനെതിരെ കോടത് അലക്ഷ്യ നടപടികള്‍ വരുന്നതിനെപ്പറ്റിയോ ഏതാനും മാസം മുന്നെ കോടതിയെയും ജഡ്‌ജിമാരെയും പുകഴ്ത്തിപ്പറഞ്ഞ സുധാകാരന്‍ രാഷ്ട്രിയ ലാക്കോടെ ഇപ്പോള്‍ ജഡ്‌ജിമാരെപ്പറ്റി അധിക്ഷെപം ചൊരിയുന്നതിനെപ്പറ്റിയോ ഒന്നും മാതൃഭൂമിക്ക് മിണ്ടാട്ടമില്ല.


എന്തുകൊണ്ടായിരിക്കും അഴിമതി വിഷയവും കോടതി അലക്ഷ്യവും കേരളത്തിലെ 1.5 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാതൃഭുമിക്കും മനോരമക്കും മുഖപ്രസംഗ വിഷയമാകാത്തത്? എല്ലാം വായനക്കാര്‍ക്ക് വിടുന്നു
 

പോസ്റ്റ്‌ എഴുതിയത് :  കിരണ്‍ തോമസ്
കിരണ്‍ തോമസ്‌ 1977 ഓഗസ്റ്റ്‌ 15 നു കണ്ണൂര്‍ ജില്ലയില്‍ ചെമ്പന്തൊട്ടിയില്‍ ജനനം. കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ജില്ലയില്‍ IT മേഖലയില്‍ ജോലി ചെയ്യുന്നു പിതാവ്‌ തോമ്പില്‍ തോമാച്ചന്‍ മാതാവ്‌ ലിസ്സി ഭാര്യ അനു മകള്‍ നിമിഷ
 

Saturday, February 12, 2011

അയ്യയ്യേ എന്തൊരു നാണക്കേട്‌ .............................

 

ഇത്രെയും വലിയ  പഠിത്തവും പത്രാസും കോട്ടും ഒക്കെ ഉള്ള പുലി ആയിട്ടാണോ അണ്ണാ വല്ല പറങ്കി ( പോര്‍ച്ചുഗീസ് ) അണ്ണന്മ്മാരും  യു എന്‍ സഭയില്‍ പ്രസംഗി ക്കാന്‍  കൊണ്ടുവന്ന  പ്രസംഗം എടുത്തു വെച്ച് വായിച്ചതു . വല്യ മോശം തന്നെ അണ്ണാ.

Thursday, February 10, 2011

ഇടമലയാര്‍


ഏറെ അഭിമാനത്തോടെ വീണ്ടും

isaac_147170a_jpg_1_147170e.jpg
സാമുഹ്യ ക്ഷേമത്തിന്  ഏറെ  ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ്  ആണ്  ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യു വരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യു കമ്മി 2006-11ല്‍ 15.5 ശതമാനമായി താഴ്ന്നു. ധനക്കമ്മിയും ഗണ്യമായി താഴ്ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല . നാടിന്റെ സമഗ്ര പുരോഗതിക്കു സാധാരണക്കാരനെ മറക്കാതെ ഉള്ള ഒരു ബജറ്റ് .........
  • ശബരിമല വികസനം: ആദ്യഘട്ടത്തിന് 100 കോടി
  • കേബിള്‍ ടി.വി വരിസംഖ്യ കുറയും
  • ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും
  • ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് 20 കോടി
  • പൂജാ സാധനങ്ങളുടെ വില കുറയും
  • നൈലോണ്‍ പ്ലാസ്റ്റിക് കയറുകളുടെ വില കുറയും
  • ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയ്ല്‍ മാനോജ്‌മെന്റിന് 5 കോടി
  • ആരാധനാലയങ്ങളിലും സമീപത്തും വില്‍ക്കുന്ന പൂജാദ്രവ്യങ്ങള്‍ക്ക് നികുതിയില്ല
  • ആലപ്പുഴയിലും കോഴിക്കോടും കെ.ടി.ടി.സി ഹോട്ടലുകള്‍ക്ക് 5 കോടി
  • ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
  • 50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും
  • ഇരിങ്ങാലക്കുടയില്‍ കുടുംബക്കോടതി
  • രണ്ട് മദ്യ പരിശോധനാ ലാബുകള്‍ സ്ഥാപിക്കും
  • മെട്രോനഗരങ്ങളില്‍ കെ.എസ്.എഫ്.ഇ ശാഖകള്‍ ആരംഭിക്കും
  • പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
  • കോഴിക്കോട് നഗര വികസനത്തിന് 182 കോടി
  • ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 1 കോടി
  • രജിസ്‌ട്രേഷന്‍ വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍ 4 കോടി
  • പോലീസിന് 32 കോടി
  • കൊച്ചി ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 5 കോടി
  • കൊച്ചിയില്‍ ബസ് ടെര്‍മിനിലിന് 5 കോടി
  • ആരോഗ്യമേഖലയ്ക്ക് 252 കോടി
  • സഹകരണ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി
  • കുടുംബശ്രീക്ക് 100 കോടി
  • തലസ്ഥാന നഗരവികസന പദ്ധതിക്ക് പത്തരക്കോടി
  • സഹകരണ മേഖലയ്ക്ക് 43 കോടി
  • ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും
  • കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി
  • കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഒഴിവാക്കി
  • വിശപ്പില്ലാ നഗരം പദ്ധതിക്കായി 2 കോടി
  • ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
  • 10 പുതിയ ഐ.ടി.ഐകള്‍
  • മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍ സ്‌റ്റൈപ്പന്റ് 23000 രൂപയാക്കി
  • കുഷ്ടം, ക്യാന്‍സര്‍, ക്ഷയം എന്നിവയുടെ ചികിത്സയ്ക്ക് ധനസഹായം
  • കൊച്ചിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 400 കോടി മുടക്കി എക്‌സിബിഷന്‍ സെന്റര്‍
  • ആലപ്പുഴയില്‍ ടി.വി തോമസ് സ്മാരക സഹകരണ ആസ്​പത്രി സ്ഥാപിക്കാന്‍ 1 കോടി
  • ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പില്‍ ഫിലിംഫെസ്റ്റുവലകള്‍ക്കും ഫിലിം സൊസൈറ്റികള്‍ക്കും 50 ലക്ഷം
  • അഹാഡ്‌സ് മാതൃകയില്‍ വയനാടിന് പ്രത്യേക പദ്ധതി
  • വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ബസിനായി 6 കോടി
  • അടുത്ത ര്‍ഷം 1 കോടി സി,.എഫ് ലാമ്പുകള്‍ നല്‍കും
  • 50 കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍
  • കാസര്‍കോട് കേന്ദ്രസര്‍കലാശാലയ്ക്ക് 220 കോടി
  • സര്‍വകലാശാലകളില്‍ മലയാളം വികസനത്തിന് 10 കോടി
  • ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 22 കോടി
  • കലാമണ്ഡലത്തിന് 6 കോടി
  • എറണാകുളം ജില്ലയ്ക്ക് 202 കോടി
  • മലപ്പുറം പ്രസ് ക്ലബിന് 15 ലക്ഷം
  • പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4000 രൂപയാക്കി
  • അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്
  • മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്
  • കലാ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് 80 കോടി
  • ജലാശയങ്ങളുടേയും കുളങ്ങളുിടേയും വികസനത്തിന് 43 കോടി
  • റീജണല്‍ ക്യാന്‍സര്‍ സെന്റിന് 25 കോടി
  • മൊയിന്‍ കുട്ടി വൈദ്യര്‍ സ്്മാരക അവാര്‍ഡിന് 50 ലക്ഷം
  • ദേശീയ ഗെയിംസ് സ്‌റ്റേജഡിയം നവീകരണത്തിന് 120 കോടി
  • സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി
  • മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 25 ലക്ഷം
  • നീര്‍ത്തട വികസനത്തിന് 35 കോടി
  • വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി രൂപവത്ക്കരിക്കും
  • ദേശീയ ജലപാതാ വികസനത്തിന് 94 കോടി
  • റോഡ് വികസനത്തിന് 120 കോടിയുടെ കൊല്ലം പാക്കേജ്
  • 10 പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
  • ഉന്നത വിദ്യാഭ്യാസത്തിന് 2296 കോടി വകയിരുകത്തും
  • വെറ്റിനറി, മെഡിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ക്കായി 30 കോടി
  • കാര്‍ഷിക സര്‍വകലാശാലയ്ക്കായി 45 കോടി
  • കൊച്ചി സര്‍കലാശാലയ്ക്കായി 12 കോടി
  • ജൈവകൃഷിക്ക് 5 കോടി
  • നാളികേര കൃഷിക്ക് 30 കോടി
  • കുട്ടനാട്ടില്‍ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി
  • ഹരിത ഫണ്ടിലേക്ക് 100 കോടി കൂടി
  • വനം വകുപ്പിലെ മുഴുവന്‍ ഫീല്‍ഡ് സ്റ്റാഫിനും മൊബൈല്‍ ഫോണ്‍ നല്‍കും
  • വനിതാ വികസന വകുപ്പ് രൂപവത്ക്കരിക്കും
  • സ്ത്രീകള്‍ക്ക് രാത്രി താമസത്തിന് സൗകര്യം ഏര്‍പ്പെടുത്തും
  • ഇസ്‌ലാമിക് ബാങ്ക് അല്‍ബറാക് പ്രവര്‍ത്തന ക്ഷമമാക്കും
  • 40 വയസ് മുതലുള്ള അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കും
  • 142 കോടിയുടെ തൃശ്ശൂര്‍ പാക്കേജ്
  • നെല്ലിന്റെ സംഭരണവില 14 രൂപയാക്കും
  • മത്സ്യമേഖലയ്ക്കായി 80 കോടി
  • വനിതാ ക്ഷേമത്തിനായി 770 കോടി
  • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
  • കയര്‍മേഖലയ്ക്ക് 82 കോടി
  • രാത്രികാലങ്ങളില്‍ ട്രെയിനുകളില്‍ വനിതാ പോലീസിനെ നിയമിക്കും
  • പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര സ്ഥാപിക്കും
  • വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒന്നര കോടി
  • പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം
  • ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി
  • കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156കോടി
  • ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ പ്രത്യേക പദ്ധതി
  • മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം 366 രൂപയാക്കി
  • കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 5 കോടി
  • ഖാദി വ്യവസായത്തിന് 9 കോടി
  • വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി
  • വികലാംഗ പെന്‍ഷന്‍ 400 രൂപയാക്കി
  • മൈത്രി ഭവനവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളും
  • ബാര്‍ബര്‍മാരുടെ ക്ഷേമനിധിക്ക് 1 കോടി
  • കൈത്തറി കശുവണ്ടി മേഖലകള്‍ക്ക് 52 കോടി
  • റോഡ് വികസനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 528 കോടി
  • കൈത്തറി യൂണിഫോമാക്കുന്ന സ്‌കൂളുകള്‍ക്ക് സൗജന്യമായി തുണി
  • മാരക രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടി
  • റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി
  • സ്വകാര്യ ആസ്​പത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും
  • കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി
  • റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് നല്‍കും
  • സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സീഡി 75 കോടി
  • ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി
  • മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി
  • കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് 2 കോടി
  • പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി
  • ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി
  • കൊടുങ്ങല്ലൂര്‍ പട്ടണം മ്യൂസിയത്തിന് 5 കോടി
  • അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി
  • കുട്ടികളുടെ ഹൃദയ വൃക്ക ചികിത്സകള്‍ക്ക് ധനസഹായം
  • 10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി
  • ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി
  • 3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും
  • ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി
  • 20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും
  • ടൂറിസത്തിന് 105 കോടി
  • ഓരോ നവജാത ശിശുവിനും 10,000 രൂപയുടെ ഇന്‍ഷുറന്‍സ്
  • ക്ഷേമ പെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി
  • അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി
  • 40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും
  • കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും
  • പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും
  • കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി
  • പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും
  • കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
  • വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിന് 150 കോടി
  • സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
  • ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് 5 കോടി
  • ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
  • മ്യൂസിയങ്ങള്‍ക്ക് 1 കോടി
  • മലബാര്‍ സ്​പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല നിര്‍മിക്കും
  • കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലിന് 15 കോടി
  • കിന്‍ഫ്ര പാര്‍ക്കുകള്‍ക്കായി 62 കോടി രൂപ അനുവദിക്കും
  • വാതകപൈപ്പ്‌ലൈനിന് 12 കോടി
  • 12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി
  • തെക്കുവടക്ക് പാതയുടെ സര്‍വെ നടത്തും
  • കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
  • തങ്കശ്ശേരി പോര്‍ട്ട് വികസനത്തിന് 160 കോടി
  • പൊന്നാനി പോര്‍ട്ടിന് 761 കോടി
  • കോഴിക്കോട് വിമാനത്താവളത്തിന് 25 കോടി
  • 250 കോടിയുടെ തിരുവനന്തപുരം പാക്കേജ്
  • കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി
  • പലിശരഹിത സ്ഥാപനങ്ങളില്‍ നിന്ന് 40,000 കോടി സ്വരൂപിക്കും
  • രണ്ട് പുതിയ സംസ്ഥാന പാതകള്‍ക്ക് അനുമതി
  • 1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പിലാക്കും
  • പാറശ്ശാല - കൊല്ലം മലയോര പാത നിര്‍മിക്കും
  • 10 സംസ്ഥാന പാതകള്‍ വികസിപ്പിക്കും
  • റോഡ്ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ പുതിയ സംവിധാനം
  • പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കും
  • 36 ജില്ലാറോഡുകള്‍ രണ്ടു വരിപ്പാതയാക്കും
  • റോഡ്‌സ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുവാദം നല്‍കും.