Monday, November 29, 2010

ശാസ്ത്രം മനുഷ്യാ നന്മയ്ക്കോ അതോ തിന്മയ്ക്കോ ?

-
എന്‍ഡോസള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു പ്രധാനമായും ഓര്‍ഗാനോ ക്ളോറിന്‍ ആണ്. ടര്‍പ്പന്റയിനോട് സദൃശ്യമായ മണമുള്ള ഇതിന്റെ നിറം കാപ്പിയോ അതിന്റെ നേര്‍ത്ത വകഭേദമോ ആണ്.. രണ്ടുതരം മിശ്രിത രൂപങ്ങളില്‍ ഇത് മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ് .ഹെസ്റ്റ്,എക്സല്‍ ഇന്റ്രസ്റ്റീസ്,ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ് ,ഇ ഐ സി പ്യാരി എന്നിവരാണ് എന്‍ഡോസള്‍ഫാന്‍ ഉല്പ്പാദിപ്പിക്കുന്ന കമ്പനികള്‍ ഇവരില്‍ പലരും വൈദ്യ ശാസ്ത്ര മേഖലയില്‍ ആധിപത്യം വഹിക്കുന്ന മരുന്നു നിര്‍മ്മാണ കമ്പനികളുമാണ്.. ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉല്പ്പാധിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. ഉല്പ്പാദനത്തിന്റെ  നല്ലൊരു പങ്ക് ഇപ്പോഴും ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. 13180 മെട്രിക്ക് ടണ്‍ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിന്നു കയറ്റി അയക്കുകയും 4599 മെട്രിക്ക് ടണ്‍ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും ചെയ്യുന്നു.
1774 ല്‍ കാള്‍ വിജിലംഷിലെ എന്ന സ്വീഡീഷ് ശാസ്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ചെടുത്തത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ശത്രു വിഭാഗത്തിന്റെ ജീവജാലങ്ങളേയും  പരിസ്ഥിതിയേയും കൊന്നൊടുക്കുവാനുള്ള രാസായുധമായി ഇത് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഇത് കീട നാശിനി എന്നനിലയിലേക്ക് വേഷം മാറി രൂപം മാറി. നമ്മുടെരാജ്യത്ത് രാസ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് 50 വര്‍ഷത്തിലധികമായി എങ്കിലും
എന്‍ഡോസള്‍ഫാന്‍ അവതരിച്ചിട്ട് 30 വര്‍ഷമേ ആയിട്ടുള്ളു . “ദൈവം 91 മൂലകങ്ങള്‍ നിര്‍മ്മിച്ചു മനുഷ്യന്‍ ഒരു ഡസനിലും കുറവ് മൂലകങ്ങളേ വേര്‍തിരിച്ചെടുത്തു. പക്ഷെ ചെകുത്താന്‍ ഒരേയൊരു മൂലകം ശൃഷ്ടിച്ചു അതാണ് ക്ളോറിന്‍ ”ശാസ്ത്രജ്ഞന്മാരുടെ വാക്കുകളാണിത്. രാസപ്രക്രിയയിലൂടെ ക്ലോറിന്‍ കാര്‍ബണുമായി പ്രതിപ്രവൃത്തിച്ചാണ് ജൈവക്ളോറിന്‍ ഉണ്ടാവുന്നത്. എന്റോസള്‍ഫാന്‍ ജൈവ ക്ളോറിന്‍ അടങ്ങിയ ഒരു കീട നാശിനിയാണ്. ജീവികളുടെ ശരീരത്തിലും അന്തരീക്ഷത്തിലും നശിക്കാതെ നില നില്ക്കുന്നതും വിഭജിക്കാന്‍ കഴിയാത്തതുമാണ് ജൈവക്ളോറിന്‍ .ഇതു ശരീരത്തിലെ കൊഴുപ്പില്‍ നന്നായി അലിയുന്നു.അതിനാല്‍ ജൈവ വര്‍ദ്ധനം എന്ന പ്രക്രിയയിലൂടെ ശരീരത്തില്‍ഇതിന്റെ അളവ് വര്‍ദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയില്‍ രാസ വസ്തു കലരുന്നതോടെ അത് ഭക്ഷിക്കുന്ന ജീവികളുടെ ശരീരത്തില്‍ ഈ രാസവസ്തു എത്തിപ്പെട്ട്
നിലനില്ക്കുകയും ക്രമീകമായി തോത് കൂടിവരികയും ചെയ്യുന്ന പ്രക്രിയയാണ് ജൈവവര്‍ദ്ധനം. വെള്ളത്തിലും പഴവര്‍ഗ്ഗങ്ങളിലും എന്റോസള്‍ഫാന്റെ അര്‍ദ്ധജീവിതം (രാസ ഗുണത്തോടെ വീര്യം നിലനില്ക്കുന്ന അവസ്ഥ​‍മൂന്ന് ദിവസം മുതല്‍ ഏഴു ദിവസം വരെയാണെന്ന് കണക്കാക്കാം . എന്നാല്‍ മണ്‍ കൂനകളില്‍ ഈ കാലയളവ് 60 ദിവസം മുതല്‍ 600 ദിവസം വരേയാണ്.
മണ്ണീലെ സൂഷ്മ ജൈവ ജാലങ്ങളെ ഓര്‍ഗ്ഗാനോ ക്ലോറിന്‍ നശിപ്പിക്കുന്നതോ ,മണ്ണിന്റെ ജൈവസ്വഭാവത്തെ തടയുന്നതോ ആവാം ഇതിന്റെ കാരണം . ഈ രണ്ട് കാലയളവുകള്‍ക്കിടയില്‍ മത്സ്യ മാംസങ്ങള്‍ ധാന്യ പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും മണ്ണുമായി പെരുമാറുകയും ചെയ്യുന്ന മനുഷ്യന്റേയും ജീവികളുടെയും ശരീരത്തില്‍ കീടനാശിനി എത്തിപ്പെടാനും കൊഴുപ്പില്‍ ജൈവക്ലോറിന്‍ കലരാനുമുള്ള സാഹചര്യം നിലനില്ക്കുന്നു.   ആവാസവ്യവസ്ഥ   മുഴുവന്‍ വിഷമയമായി മാറുകയും ജീവികള്‍ ആ വിഷത്തിന്ന് വിധേയമാവുകയും ചെയ്യുന്ന രാസവിഷ പരിചംക്രമണത്തിന്റെ സമഗ്രമായ ഒരു വ്യവസ്ഥയാണ്​‍ ഇങ്ങനെ ഉണ്ടാവുന്നത് .പൊതുവായ സ്വഭാവ സവിശേഷതകള്‍ക്കകത്ത് തന്നേയുള്ള ഓരോരോ ജൈവ സാങ്കേതിക പ്രവര്‍ത്തന വ്യവസ്ഥകളാണ് ജീവികള്‍ .
ഒരു പൊതു വ്യവസ്ഥയുടെ ഭാഗമായ സവിശേഷതകളാണ് ജീവന്‍ എന്ന പ്രതിഭാസം നിലനില്ക്കുന്നത് എന്നിതു സൂചിപ്പിക്കുന്നു.
ക്രമാനുഗതമായി ഉണ്ടാകുന്ന ജനിതകമായ അട്ടിമറി ജീവന്റെ സാമാന്യവും സവിശേഷവുമായ ഈ അവസ്ഥയില്‍ ജീവികളുടെ ജൈവ സ്വഭാവത്തില്‍ മാരകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഊഹിക്കാന്‍ വലിയ ശാസ്ത്രബോധമൊന്നും

ആവശ്യമില്ല .എന്‍ഡോസള്‍ഫാന്‍ -കാര്‍സിനോജനിക്ക്, ഇമ്യൂണിസ്റ്ററി  സപ്രഷല്‍ എന്നീ സ്വഭാവ സവിശേഷതകളുള്ളതായി ശാസ്ത്രം സമ്മതിച്ചിട്ടുണ്ട് .ഇത്തരം നാശകാരിയായ സ്വഭാവങ്ങളുള്ള എന്റോസള്‍ഫാന്‍ ഉണ്ടാക്കാനും അതു കൃഷിക്ക് വേണ്ടി നിര്‍ദ്ദേശിക്കുവാനുംശാസ്ത്രത്തിന്ന് യാതൊരു ചിന്താക്കുഴപ്പവും ഉണ്ടായില്ല . പക്ഷെ രോഗങ്ങളുടെ കാരണം എന്റോസള്‍ഫാനാണെന്ന് പറയേണ്ടി വരുന്ന ഘട്ടം വരുമ്പോള്‍ ഇന്നത്തെ ശാസ്ത്രവും ശാസ്ത്രജ്ഞരും പൊട്ടന്‍ കളികളിക്കുന്നു. ശാസ്ത്രം മനുഷ്യാ നന്മയ്ക്കോ അതോ തിന്മയ്ക്കോ ?

No comments:

Post a Comment