Monday, November 29, 2010

എച്ച്.ഐ. എല്‍ മാര്‍ച്ച്‌


 പ്ലാന്റേഷന്‍ കോര്‍പറേന്റെ കശുമാവിന്‍തോട്ടങ്ങളില്‍ തേയില കൊതുകുകളെ നശിപ്പിക്കാനായി കാല്‍നൂറ്റാണ്ടോളം എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി വായുവും ജലവും മണ്ണും വിഷമയമായി. കാസര്‍കോട് ജില്ലയിലെ 11പഞ്ചായത്തുകളിലായി ആയിരക്കണക്കിന്‌ ആളുകളാണ്‌ വിവിധ അസുഖങ്ങള്‍ ബാധിച്ച്‌ ചികില്‍സയിലുള്ളത്‌. 500ഓളം പേര്‍ അസുഖത്തെ തുടര്‍ന്ന്‌ മരണപ്പെട്ടിരുന്നു. ഗര്‍ഭസ്ഥശിശുക്കള്‍പോലും വൈകല്യങ്ങളോടെ പിറന്നുവീഴുന്നു. എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ രോഗികളുടെ രക്തത്തില്‍പോലും കീടനാശിനിയുടെ അംശങ്ങള്‍കണ്ടെത്തിയിരുന്നു. നാഡീ സംബന്ധമായ തകരാറുകളാലും ബുദ്ധിവൈകല്യത്താലും പ്രത്യുല്‍പാദന ന്യൂനതകളാലും ഈ മേഖലയിലുള്ളവര്‍ ദുരിതത്തിലാണ്‌. എന്‍മകജെ, കുമ്പഡാജെ, ബദിയടുക്ക, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍, പള്ളിക്കര, കോടോം-ബേളൂര്‍, പുല്ലൂര്‍-പെരിയ, പനത്തടി, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌.
സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ എറണാകുളം ഏലൂരിലാണ്‌ കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണ ഫാക്ടറി ഉള്ളത്‌. എച്ച്.ഐ.എല്ലി  ലെ എന്‍ഡോ സള്‍ഫാന്‍ ഉത്പാദനം നിര്‍ത്തി വെയ്ക്കണം എന്നു അവശ്യപ്പെട്ടുകൊണ്ട്  ഡി വൈ എഫ്  ഐ നവംബര്‍ 22 തിങ്കളാഴ്ച മാര്‍ച്ച്‌ സംഘടിപ്പിക്കുകയുണ്ടായി.  ഡി വൈ എഫ്  ഐ  സംസ്ഥാന സെക്രട്ടറി ടി. വി രാജേഷ്‌  മാര്‍ച്ച്‌ ഉത്ഘാടനം  ചെയ്തു 

No comments:

Post a Comment