Monday, November 29, 2010

എന്തിനിങ്ങനെ വിടു പണി ചെയ്യണം

2000 ത്തില്‍ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സ്റ്റോക്ക് ഹോമില്‍ചേര്‍ന്ന 120 രാജ്യങ്ങളുടെസമിതി 12 കീടനാശിനികള്‍ നിരോധിക്കാനുള്ള പ്രോട്ടോകോളില്‍ ഒപ്പ് വെച്ചു .പോപ്സ് എന്ന് അറിയപ്പെടുന്ന , അത്യന്തം വിനാശകാരികളായ ഈ കീടനാശിനികളെ Dirty Dozenഎന്നാണു സമിതി വിശേഷിപ്പിച്ചത് . നിരോധിക്കാന്‍ ഉദ്ദേശിച്ച ഡൈക്ളോഡ് യ്ന്‍ എന്നഗ്രൂപ്പില്‍ ആദ്യം എന്റോസള്‍ഫാനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതിനെ ക്ളോറിനേറ്റഡ്സൈക്ലിക്ക് ഡയോളിന്റെ സള്‍ഫ്യൂറസ് ആസിഡ് എന്നഗ്രൂപ്പിലേക്ക് മാറ്റി . ഇതിനെ നിരോധനത്തില്‍ നിന്നും രക്ഷപ്പെടുത്തി.ഇങ്ങിനെ രക്ഷപ്പെടുത്താന്‍
എന്റോസള്‍ഫാന്‍ നിര്‍മ്മാണ കമ്പനികളും അവരുടെ രാഷ്ട്രീയ ശക്തികളും അതി സമര്‍ത്തമായചരടു വലിച്ചു .POP റിവ്യൂ കമ്മിറ്റികളിലെ കഴിഞ്ഞ അഞ്ച് യോഗങ്ങളിലും എന്റോസള്‍ഫാനു വേണ്ടി അവരുടെ താല്പ്പര്യം സംരക്ഷിക്കുന്നതിന്നു വേണ്ടി ശക്തമായി നിലകൊള്ളുന്നത് ഇന്ത്യാ മഹാരാജ്യമാണ്. നമ്മുടെ ഗവര്‍മെന്റിന്റെപൊതു സമീപനം ഇങ്ങനെ ആവുന്നതില്‍ അത്ഭുതപ്പെറ്റാനി ല്ല . ഇന്ത്യമാത്രമല്ല ലോകത്തിലേതന്നെ ഏറ്റവവും വലിയ വ്യവസായ ദുരന്തമായിരുന്നല്ലോ ഭോപ്പാല്‍ ദുരന്തം .
1984 ഡിസംബര്‍ 3 നമുക്ക് മറക്കാന്‍ കഴിയില്ല . ഇങ്ങിനെയൊരു അപകടത്തിനുള്ള സാദ്ധ്യത വ്യാവസായിക വിദഗ്ദര്‍ കണക്ക് കൂട്ടിയിരുന്നെങ്കിലും ഇത്രയും ഭീകരത ആരും പ്രതീക്ഷിച്ചിരുന്നില്ല . അതിനാല്‍ അപകടം നടന്ന അര്‍ദ്ധരാത്രിയില്‍ എന്തു ചെയ്യണ മെന്നറിയാതെ രാജ്യം സ്തബ്ധരായി. പിന്നീട് ഇന്നുവരെ നാം കണ്ടുകൊണ്ടിരിക്കുന്നത് ദുരന്തത്തെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് ഔദ്യോഗിക വിഭാഗങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ്.
ഭോപ്പാല്‍ ദുരന്തത്തിന്ന് മുമ്പും അതിന്ന് ശേഷവും വികസിത രാജ്യങ്ങളേയും മൂന്നാം ലോകരാജ്യങ്ങളേയും വേര്‍തിരിച്ചു കാണുന്നതും മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളേയും അതിലെ വിഭവങ്ങളേയും കൊള്ളചെയ്യുന്നതിന്നും ഒരു ദാക്ഷിണ്യവും കാണിക്കാറില്ല എന്നതാണു. വികസിത രാജ്യങ്ങളുടെ ഒരു ട്രംഞ്ചിങ്ങ് പ്രദേശവും കൂടിയായാണ് ഇന്നു മൂന്നാം ലോകരാജ്യങ്ങള്‍
മാരകമായ പാരിസ്തിതി തകരാരുണ്ടാക്കുന്ന എല്ലാ വ്യവസായങ്ങളും മാത്രമല്ല ആണവാവശിഷ്ടങ്ങള്‍ പോലും മൂന്നാം ലോകരാജ്യങ്ങളിലേക്ക് നിര്‍ബ്ബാധം തള്ളിക്കൊണ്ടിരിക്കുന്നു. ഭോപ്പാല്‍ ദുരന്തം സഭവിച്ചത്‌ നോക്കുക.. ഇതുപോലുള്ള അപകടം ഒഴിവാക്കുന്നതിന്ന് വികസിതരാജ്യങ്ങളില്‍ ഒട്ടേറേ സുരക്ഷാ നടപടികള്‍ ഉണ്ടു. അതില്‍ ഒന്ന് മീതൈല്‍ ഐസോസൈനേറ്റ് എന്നരാസവസ്തു അന്തരീക്ഷ ഊഷ്മാവില്‍ എത്താതെ തണുപ്പിച്ചു കൊണ്ടിരിക്കണം എന്നത്. മറ്റൊന്ന് ഇത് ചെറിയ ബാരലുകളിലേ സൂക്ഷിക്കാവൂ എന്നതാണ്.ഇല്ലെങ്കില്‍ പൊട്ടിത്തെറിക്കുള്ള സാദ്ധ്യത കൂടുതലാ ണ് മീതൈല്‍ ഐസോസൈനേറ്റ് എന്ന രാസ വസ്തുവില്‍ നിന്നാണു സെവിന്‍ എന്ന കീടനാശിനി ഉണ്ടാക്കുന്നത്. 

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയില്‍ ഉല്പ്പാദിപ്പിച്ചിരുന്നത് സെവിനായിരുന്നു. അതിനെ തണുപ്പിക്കാനായി വേണ്ടിവരുന്ന ഇലക്ട്രിസിറ്റി ലാഭിക്കാന്‍ അതിന്നു വേണ്ടിയുള്ള സംവിധാനങ്ങള്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക എന്നത് ഇവിടുത്തെ സ്ഥിരം പരിപാടിയായിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്ന കമ്പനി ഡയറക്റ്റര്‍ വാറല്‍ ആന്‍ഡേഴ്സിനെ ഇന്ത്യയില്‍ നിന്നും രാക്ക് രാമാനം തടി തപ്പുന്നതിന്ന് എല്ലാ വിധ സഹായവും സംരക്ഷണവും നല്കിയത് ഈരാജ്യത്തെ ഭരണകൂടമാണ്, സര്‍ക്കാറാണ്. തുടര്‍ന്നുണ്ടായ കോടതി നടപടികളും വിധിയും എപ്രകാരമാണെന്ന് ഓര്‍ക്കുമല്ലോ  ഇവിടേയും കൊടും ഭീകരരായ വിഷമരുന്നു കുറ്റവാളികളെ സമര്‍ത്തമായി എങ്ങിനെ രക്ഷപ്പെറ്റുത്തുന്നു എന്നതിന്റെ നാടക കാഴ്ചകാള്‍ക്കാണ് നമ്മളിപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.  

No comments:

Post a Comment